കൊളംബൊ: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ വിമാന യാത്രക്ക് പുതിയ നടപടികളുമായി ശ്രീലങ്ക. വിമാനങ്ങളിൽ യാത്രികരുടെ എണ്ണം 75 ആയാണ് കുറച്ചത്. ശ്രീലങ്കന്‍ സിവില്‍ ഏവിയേഷന്‍ വിഭാഗമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
മെയ് മൂന്ന് മുതൽ രണ്ടാഴ്ചത്തേക്കാണ് പുതിയ നടപടി. രണ്ടാഴ്ച്ചയ്ക്ക് ശേഷം രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്തിയതിന് ശേഷം നിയന്ത്രണങ്ങളില്‍ ഇളവ് വേണമോയെന്ന് തീരുമാനിക്കുമെന്നും സിവില്‍ ഏവിയേഷന്‍ വിഭാഗം അറിയിച്ചു.