അമ്മാൻ: ലൂഥ്വ് നബിയുടെ വീട് കണ്ടെത്തിയതായി ജോർദ്ദാൻ ഗവേഷകർ വെളിപ്പെടുത്തി. ജോർദാനിലെ ഗവേഷകർ പ്രത്യേക സർക്കാർ ഏജൻസികളുമായി സഹകരിച്ച് നടത്തിയ ഗവേഷണത്തിലാണ് തെക്കൻ ജോർദാനിലെ തെക്കൻ ജോർദാൻ താഴ്‌വാര പ്രദേശത്തെ ലൂഥ്വ് നബിയുടെ വീടുകളുടെ കണ്ടെത്തൽ പൂർത്തിയായതായി പ്രഖ്യാപിച്ചത്. ഇക്കാര്യം ജോർദാനിയൻ ടൂറിസ്റ്റ് ഗൈഡ്സ് അസോസിയേഷൻ തലവൻ മുഹമ്മദ് ഹമ്മദ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിരവധി ശാസ്ത്രീയവും ഭൗതികവുമായ തെളിവുകളും വസ്തുതകളും വെളിപ്പെടുത്തുന്ന പുതിയ കണ്ടെത്തൽ ജോർദ്ദാന്റെ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തലുകളിലൊന്നാണ്. ജ്യോതിശാസ്ത്രപരവും ഭൂമിശാസ്ത്രപരവുമായ തെളിവുകളെ ആശ്രയിച്ചാണ് ഇവ ലൂഥ്വ് നബിയുടെ വാസസ്ഥലമായിരുന്നുവെന്ന നിഗമനത്തിലേക്ക് ഗവേഷകർ എത്തിയത്. കൂടാതെ, പുരാവസ്തു ഗവേഷണങ്ങളുടെയും ഫീൽഡ് സർവേകളുടെയും ഇന്റർനാഷണൽ ഇൻസെൻസ് റോഡ് പോലുള്ള മേഖലയുമായി ബന്ധപ്പെട്ട വ്യാപാര റൂട്ടുകളുടെയും ഫലങ്ങൾ എന്നിവയെയും ആശ്രയിച്ചു.
ബാബിലോണിൽ കണ്ടെത്തിയ ലിഖിത ടാബ്‌ലെറ്റുകൾ, എബ്ല ടാബ്‌ലെറ്റുകൾ, അക്കാഡിയൻ ടാബ്‌ലെറ്റുകൾ, പിന്നീടുള്ള റോമൻ റോഡുകളും ഇലാഫ് ഖുറൈഷി റോഡും മറ്റ് തെളിവുകളും ഇതിലേക്ക് വെളിച്ചമേകിയതായും ജോർദാൻ ന്യൂസ് ഏജൻസി “പെട്ര” റിപ്പോർട്ട് ചെയ്തു.



