ലോകസമാധാനത്തിനായി പ്രാർത്ഥിച്ച്, ഫലസ്തീനൊപ്പം ചേർന്ന് നിന്ന് സല്‍മാന്‍ രാജാവിന്റെ പെരുന്നാൾ ആശംസകൾ

0
975

ജിദ്ദ: തിരുഗേഹങ്ങളുടെ സേവകനനും സഊദി ഭരണാധികാരിയുമായ സല്‍മാന്‍ ബിൻ അബ്ദുൽ അസീസ് രാജാവ് രാജാവ് ലോക മുസ്‌ലിംകള്‍ക്ക് പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. ഫലസ്തീന്‍ ജനതക്കെതിരായ ആക്രമണം അവസാനിപ്പിക്കണമെന്നും സുരക്ഷിതമായ മാനുഷിക, റിലീഫ് ഇടനാഴികള്‍ ഒരുക്കണമെന്നും, സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കലും സുരക്ഷിതമായ ജീവിതവും അടക്കം മുഴുവന്‍ നിയമാനുസൃത അവകാശങ്ങളും നേടിയെടുക്കാന്‍ പ്രാപ്തരാക്കി ഫലസ്തീന്‍ ജനതയുടെ ദുരിതങ്ങള്‍ക്ക് അറുതിവരുത്തണമെന്നുമാണ് ഈ വര്‍ഷം ഈദുല്‍ ഫിത്‌റിനെ സ്വാഗതം ചെയ്യുമ്പോള്‍ ഊന്നിപ്പറയാനുള്ളതെന്നും സല്‍മാന്‍ രാജാവ് കൂട്ടിച്ചേര്‍ത്തു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

രാജ്യത്തിൻ്റെ സ്ഥാപകനായ അബ്ദുൽ അസീസ് ബിൻ അബ്ദുൽറഹ്മാൻ രാജാവിൻ്റെയും അദ്ദേഹത്തിൻ്റെ പിൻഗാമികളുടെയും പാരമ്പര്യം രാജ്യം എന്നും പിന്തുടരുന്നു. അല്ലാഹുവിൻ്റെ അതിഥികളെ സേവിക്കുന്നതിൽ, അവരുടെ ആചാരങ്ങൾ അനായാസം നിർവഹിക്കപ്പെടുന്നുവെന്ന് രാജ്യം ഉറപ്പാക്കി. റമദാനിൽ ദശലക്ഷക്കണക്കിന് ഉംറ നിർവഹിക്കുന്നവർക്ക് അവരുടെ അമലുകൾ സുഗമമായി പൂർത്തിയാക്കാൻ അനുവദിച്ച ശ്രമങ്ങളെ രാജാവ് അഭിനന്ദിച്ചു, ആരാധകരുടെ യാത്രകൾ സുഗമമാക്കുന്നതിൽ സംസ്ഥാന മേഖലകളുടെ നിരന്തര ശ്രമങ്ങൾക്ക് നന്ദി പറഞ്ഞു.

പരസ്പര സ്‌നേഹം, ബഹുമാനം, അനുകമ്പ, സഹിഷ്ണുത എന്നിവയുടെ അര്‍ഥ തലങ്ങൾ ഈദുല്‍ ഫിത്‌റില്‍ ഉള്‍ക്കൊള്ളുന്നു. ഇരു ഹറമുകള്‍ക്കും ഹജ്, ഉംറ തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും സേവനങ്ങള്‍ നല്‍കുന്നതിന്റെ ആദരവ് എന്നിവ അടക്കം സഊദി അറേബ്യക്കു മേല്‍ സര്‍വശക്തന്‍ നിരവധി അനുഗ്രഹങ്ങള്‍ ചൊരിഞ്ഞിരിക്കുന്നു. വിശുദ്ധ റമദാനില്‍ ദശലക്ഷക്കണക്കിന് തീര്‍ഥാടകര്‍ക്ക് എളുപ്പത്തിലും പ്രയാസരഹിതമായും ഉംറ കര്‍മം നിര്‍വഹിക്കാന്‍ അവസരം നല്‍കിയതിന് സര്‍വശക്തനെ സ്തുതിക്കുന്നുവെന്നും രാജാവ് കൂട്ടിച്ചേർത്തു. സഊദി അറേബ്യൻ മീഡിയ മന്ത്രി സല്‍മാന്‍ അല്‍ദോസരിയാണ് രാജാവിന്റെ പെരുന്നാള്‍ സന്ദേശം ടി.വിയിലൂടെ വായിച്ചത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക