സഊദിയിൽ നിന്ന് ഇന്ത്യയിലേക്ക് പോകുകയായിരുന്ന ക്രൂഡ്ഓയിൽ കപ്പലിന് നേരെ അറബിക്കടലിൽ ഡ്രോൺ ആക്രമണം

0
2888

റിയാദ്: സഊദിയിൽനിന്ന് ഇന്ത്യയിലേക്ക് പോകുകയായിരുന്ന ചരക്കുകപ്പലിന് നേരെ അറബിക്കടലിൽ ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ സ്‌ഫോടനവും തീപിടുത്തവും ഉണ്ടായതായി റിപ്പോർട്ട്. എംവി ചെം പ്ലൂട്ടോ എന്ന കപ്പലിന് നേരെയാണ് ആക്രമണം നടന്നത്. കപ്പലിലെ ക്രൂവിൽ 20 ഇന്ത്യക്കാരും ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആക്രമണത്തിൽ ആർക്കും പരിക്കില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. ആക്രമണത്തിന്റെ സ്രോതസ്സ് എവിടെ നിന്നാണെന്ന് ഇത് വരെ വെളിപ്പെട്ടിട്ടില്ല.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

സഊദി അറേബ്യയിലെ തുറമുഖത്ത് നിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്നു ക്രൂഡ് ഓയിൽ കയറ്റിയ കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. ഇസ്റാഈലുമായി ബന്ധപ്പെട്ട ഒരു ചരക്ക് കപ്പലാണ് ആക്രമണത്തിരയായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യയിലെ വരാവല്‍ തീരത്തുനിന്ന് 200 നോട്ടിക്കല്‍ മൈല്‍ തെക്കുപടിഞ്ഞാറ് മാറിയാണ് ആക്രമണമുണ്ടായത്. സ്‌ഫോടനത്തെത്തുടര്‍ന്ന് കപ്പലില്‍ തീപടര്‍ന്നു. ബിട്ടീഷ് സൈന്യത്തിന്റെ യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ്, ആഗോള മാരിടൈം റിസ്‌ക് മാനേജ്‌മെന്റ് സ്ഥാപനമായ ആംബ്രേ എന്നിവരാണ് ആക്രമണം സ്ഥിരീകരിച്ചത്

ആക്രമണത്തെ തുടർന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഐ.സി.ജി.എസ് വിക്രം കപ്പൽ പോർബന്തർ തീരത്ത് നിന്ന് 217 നോട്ടിക്കൽ മൈൽ അകലെയുള്ള എംവി ചെം പ്ലൂട്ടോയിലേക്ക് നീങ്ങുകയാണെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ആക്രമണത്തെ തുടർന്നുണ്ടായ തീ അണച്ചെങ്കിലും കപ്പലിന്റെ പ്രവർത്തനത്തെ ആക്രമണം ബാധിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. എല്ലാ ക്രൂ അംഗങ്ങളും സുരക്ഷിതരാണെന്നും റിപ്പോർട്ട് സൂചിപ്പിച്ചു. കോസ്റ്റ് ഗാർഡ് കപ്പൽ പ്രദേശത്തെ എല്ലാ കപ്പലുകൾക്കും സഹായം നൽകുന്നതിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിങ്കളാഴ്ച ഹൈജാക്ക് ചെയ്യപ്പെട്ട മാൾട്ടയുടെ ചരക്ക് കപ്പലിൽ നിന്ന് പരിക്കേറ്റ നാവികനെ ഇന്ത്യൻ നാവികസേനയാണ് രക്ഷിച്ച് ഒമാനിലെ ആശുപത്രിയിലേക്ക് മാറ്റിയത്. ഈ സംഭവത്തിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് പുതിയ ആക്രമണം.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക