പറവൂർ: ചവിട്ടുനാടക വേദിയിലെ താരമായിരുന്ന ആൻ റിഫ്തയുടെ മരണം നാടിനു തേങ്ങലായി. ചവിട്ടുനാടകക്കളരിയിലെ ആശാനായ പിതാവ് റോയ് ജോർജ്കുട്ടിയുടെ കൈപിടിച്ചാണ് ആൻ റിഫ്ത വേദിയിലെത്താറുള്ളത്. റോയ് സംവിധാനം ചെയ്ത ഒട്ടേറെ നാടകങ്ങളുടെ ഭാഗമായി. ജൊവാൻ ഓഫ് ആർക്ക്, കാറൽസ്മാൻ, വിശുദ്ധ ഗീവർഗീസ്, സെന്റ് സെബാസ്റ്റ്യൻ തുടങ്ങി അനേകം നാടകങ്ങളിൽ അഭിനയിച്ചു. കുട്ടിക്കാലത്തു തന്നെ വേദിയിലെത്തിയ ആൻ റിഫ്ത നായിക കഥാപാത്രങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ആൻ റിഫ്തയുടെ മാതാവ് സിന്ധു ഇറ്റലിയിലാണ്. കോളജിലെ പരിപാടിയെക്കുറിച്ചെല്ലാം മകൾ വീട്ടിൽ അറിയിച്ചിട്ടുണ്ടായിരുന്നു. എന്നാൽ, നിനച്ചിരിക്കാതെ ദുരന്ത വാർത്തയെത്തിയതോടെ എല്ലാവരും തകർന്നുപോയി. സഹോദരൻ റിഥുലാണ് കൂട്ടുകാർക്കൊപ്പം ആശുപത്രിയുടെ പടവുകളോടിക്കയറിയെത്തിയത്. ആ വാർത്ത ശരിയാകരുതേ എന്ന പ്രാർഥനയോടെ വന്ന റിഥുൽ അവിടെ തളർന്നിരുന്നു.
രാജകുമാരിയുടെ വേഷമാണ് ആൻ റിഫ്ത പ്രധാനമായി ചെയ്തിരുന്നത്. സഹോദരൻ റിഥുലും ചവിട്ടുനാടങ്ങളിൽ സജീവമാണ്. കുറുമ്പത്തുരുത്ത് യുവകേരള ചവിട്ടുനാടക കലാസമിതിയുടെ ആശാനായിരുന്നു റോയ് ജോർജുകുട്ടി. റോയിയുടെ വീട്ടുമുറ്റത്താണു ചവിട്ടുനാടകങ്ങളുടെ പരിശീലനം നടന്നിരുന്നത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




