കോഴിക്കോട്: കോൺഗ്രസിലെ മുഖ്യമന്ത്രിചർച്ചയെച്ചാല്ലിയുള്ള വിവാദം യു.ഡി.എഫിനെക്കുറിച്ച് പുതിയതലമുറയിലുൾപ്പെടെ അവമതിപ്പുണ്ടാക്കിയെന്ന് മുസ്ലിം ലീഗ് സംസ്ഥാന നേതൃയോഗത്തിന്റെ വിലയിരുത്തൽ. കോൺഗ്രസ് നേതൃത്വം ഇക്കാര്യം ഗൗരവമായി എടുക്കണമെന്നാണ് യോഗത്തിലുയർന്ന പൊതുവികാരം.
സംസാരിച്ചവരെല്ലാം മുഖ്യമന്ത്രിചർച്ച അവമതിപ്പുണ്ടാക്കി എന്നാണ് പറഞ്ഞത്. എന്നാൽ, ഫലം വരാതെ തത്കാലം നമ്മൾ ഇടപെടേണ്ടതില്ലെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും മറുപടിനൽകി.
ഫലം വന്നാൽ ലീഗ് പറയുമെന്നും ഇരുനേതാക്കളും യോഗത്തിൽ പറഞ്ഞു. അതേസമയം ഇപ്പോൾ നടക്കുന്ന മുഖ്യമന്ത്രിചർച്ചയിൽ ലീഗിന് അങ്കലാപ്പില്ലെന്ന് കുഞ്ഞാലിക്കുട്ടി പത്രസമ്മേളനത്തിൽ വിശദീകരിച്ചു. ”കേരളത്തിൽ അത്തരം ചർച്ചകൾ ഉണ്ടാവും. അത് നടക്കട്ടെ. ഞങ്ങൾ അതിൽ പങ്കെടുക്കേണ്ടതില്ല. ഫലംവരട്ടെ, യു.ഡി.എഫിന്റെ കീഴ്വഴക്കത്തിനനുസരിച്ച് ഘടകകക്ഷികളുമായി ആലോചിച്ചാണ് തീരുമാനിക്കുക. ജനവികാരം പരിഗണിച്ചുതന്നെയാണ് കോൺഗ്രസ് തീരുമാനമെടുക്കുക” -അദ്ദേഹം പറഞ്ഞു.





