- റിയാലും ദിർഹമും ഏറ്റവും ഉയർന്ന നിലയിൽ
ദുബൈ: അമേരിക്ക-ഇസ്റാഈൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം ശക്തിപ്രാപിച്ചതോടെ രൂപയ്ക്ക് വലിയ തിരിച്ചടി. ബുധനാഴ്ച ഡോളറിനെതിരെ രൂപ 92.3025 വരെ ഇടിഞ്ഞ് ആദ്യമായി 92 എന്ന നിർണായക നിരക്ക് കടന്നു ഒടുവിൽ 92.15-ൽ ക്ലോസ് ചെയ്തു.
ആഗോള വിപണികളിലെ അനിശ്ചിതത്വവും ബ്രെന്റ് ക്രൂഡ് വിലയിൽ ഉള്ള ഉയർച്ചയും രൂപയ്ക്ക് സമ്മർദ്ദം കൂട്ടി. ഇന്ത്യയുടെ ക്രൂഡ് ഓയിൽ ആവശ്യത്തിന്റെ സിംഹഭാഗവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. അതിനാൽ എണ്ണവില വർധനവ് പണപ്പെരുപ്പം ഉയർത്താൻ സാധ്യതയുണ്ട്.
വിപണി വിദഗ്ധർ പ്രകാരം, ഈ സാഹചര്യത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇടപെട്ട് രൂപയുടെ ഇടിവ് നിയന്ത്രിക്കാനിടയുണ്ട്. വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരികളും ബോണ്ടുകളും വിറ്റഴിക്കുന്ന പ്രവണതയും രൂപയെ ബാധിക്കുന്നു.
വർഷാരംഭം മുതൽ 2 ശതമാനത്തിലധികം ഇടിഞ്ഞ രൂപ ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന കറൻസികളിൽ ഒന്നായി മാറി. നീണ്ടുനിൽക്കുന്ന മിഡിൽ ഈസ്റ്റ് പ്രതിസന്ധി തുടർന്നാൽ ജിഡിപി വളർച്ചക്കും വിദേശനിക്ഷേപ പ്രവാഹങ്ങൾക്കും തിരിച്ചടിയുണ്ടാകുമെന്നാണ് സൂചിപ്പിക്കുന്നത്.
ഗൾഫ് രാജ്യങ്ങളിലെ വിനിമയനിരക്ക് 👇
- 1SAR = 24.5589 INR
- 1AED = 25.0772 INR
- 1QAR = 25.3028 ഇന്റർ
- 1OMR = 239.248 INR
- 1KWD = 299.74 INR
- 1BHD = 244.917 INR





