റിയാദ്: ബിനാമി ബിസിനസ് കേസില്‍ കുറ്റക്കാരനായ പ്രവാസിക്ക് തടവ് ശിക്ഷ വിധിച്ചു. വിദേശ നിക്ഷേപക ലൈസന്‍സ് നേടാതെ ബുറൈദയില്‍ പൂക്കളും പ്രസന്റേഷന്‍ സെറ്റുകളും വില്‍ക്കുന്ന സ്ഥാപനം നടത്തി വന്നിരുന്ന ബംഗ്ലാദേശ് സ്വദേശിയെയാണ് വാണിജ്യ മന്ത്രാലയം നടത്തിയ പരിശോധനക്കിടെയാണ് പിടികൂടിയത്. നടപടികൾക്ക് ശേഷം അല്‍ഖസീം അപ്പീല്‍ കോടതി പ്രതിക്ക് ആറു മാസം തടവ് ശിക്ഷയാണ് കോടതി വിധിച്ചു.
പ്രതിക്ക് പതിനായിരം റിയാല്‍ പിഴയും ചുമത്തിയിട്ടുമുണ്ട്. ഇയാളെ നാടുകടത്താനും പുതിയ തൊഴില്‍ വിസയില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്കേര്‍പ്പെടുത്താനും കോടതി ഉത്തരവിട്ടു. ഇഖാമയില്‍ പാക്കേജിംഗ് പ്രൊഫഷനിൽ കഴിഞ്ഞിരുന്ന ഇദ്ദേഹം ജോലിക്ക് നിരക്കാത്ത നിലക്കുള്ള സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നുവെന്നും നിയമ വിരുദ്ധ ബിസിനസിലൂടെ സമ്പാദിക്കുന്ന പണം വിദേശത്തേക്ക് അയക്കുന്നതും സ്ഥിരീകരിക്കുന്ന തെളിവുകള്‍ കണ്ടെത്തിയിരുന്നു.
ബംഗ്ലാദേശുകാരന്റെ പേരുവിവരങ്ങളും ഇയാള്‍ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷകളും പ്രതിയുടെ ചെലവില്‍ തന്നെ പത്രത്തില്‍ പരസ്യപ്പെടുത്താനും കോടതി വിധിച്ചിട്ടുണ്ട്. സ്ഥാപനത്തിന്റെ ലൈസന്‍സും കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനും റദ്ദാക്കി സ്ഥാപനം അടച്ചുപൂട്ടാനും നിയമാനുസൃത സകാത്തും ഫീസുകളും നികുതികളും ഈടാക്കാനും വിധിയുണ്ട്.
നിലവിൽ രാജ്യത്ത് ബിനാമി ബിസിനസ് കേസ് പ്രതികള്‍ക്ക് അഞ്ചു വര്‍ഷം വരെ തടവും 50 ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. നിയമ വിരുദ്ധ ബിസിനസിലൂടെ സമ്പാദിക്കുന്ന പണം കണ്ടുകെട്ടുന്നതിന്ന് പുറമെ സഹായം നൽകുന്ന സഊദി പൗരന്മാർക്ക് പുതിയ സ്ഥാപനങ്ങൾ തുറക്കുന്നതിനും വിദേശികളെ തുടർ പ്രവേശന വിലക്കോടെ നാട് കടത്തുകയും ചെയ്യും.
