അഫ്ഗാൻ-പാക് അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ; 20 താലിബാനികൾ കൊല്ലപ്പെട്ടെന്ന് പാകിസ്ഥാന്‍

0
7

ഇസ്ലാമാബാദ്: അഫ്ഗാൻ-പാക് അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ. 20 താലിബാനികൾ കൊല്ലപ്പെട്ടെന്ന് പാകിസ്ഥാന്‍റെ അവകാശവാദം. അഫ്ഗാൻ പ്രകോപനം ഉണ്ടാക്കിയെന്നും തിരിച്ചടിച്ചെന്നുമാണ് പാകിസ്ഥാൻ അവകാശപ്പെടുന്നത്.

അതേസമയം, 12 സാധാരണക്കാർ പാക് ആക്രമണത്തിൽ മരിച്ചെന്നും ശക്തമായി തിരിച്ചടിച്ചെന്നും താലിബാൻ അവകാശപ്പെടുന്നു. നിരവധി പാക് സൈനികരെ വധിച്ചെന്നും സൈനിക പോസ്റ്റുകൾ തകർത്തെന്നും താലിബാൻ പ്രതികരിച്ചു. ഏത് പാക് വെല്ലുവിളിയും നേരിടാൻ സജ്ജരായി സൈനികർ അതിർത്തിയിൽ നിലയുറപ്പിച്ചെന്നും താലിബാൻ അറിയിച്ചു.

ഉണ്ടായിരിക്കുകയാണ്. നാല് ദിവസം മുമ്പ് ഉണ്ടായ ഏറ്റുമുട്ടലില്‍ ഇതുപക്ഷത്തുമായി നൂറോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. സൈനിക പോസ്റ്റുകൾക്കുനേരെ ഇരുട്ടിന്റെ മറവിൽ അഫ്ഗാൻ സൈന്യം നടത്തിയ ആക്രമണത്തിൽ പാകിസ്താന് ഉണ്ടായത് കനത്ത നാശമാണ്.

കഴിഞ്ഞ ദിവസത്തെ ഏറ്റുമുട്ടലില്‍ 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ അവകാശപ്പെടുന്നു. 23 സൈനികർ കൊല്ലപ്പെട്ടെന്ന് പാകിസ്ഥാൻ സമ്മതിച്ചിരുന്നു. തിരിച്ചടിയായി 200 താലിബാൻ സൈനികരെ കൊലപ്പെടുത്തി എന്ന് പാകിസ്ഥാനും അവകാശപ്പെടുന്നു.