മക്ക: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മത്തിനായി മക്കയിലേക്ക് പുറപ്പെട്ട ഇന്തോനേഷ്യയില്‍നിന്നുള്ള തീര്‍ത്ഥാടക വിമാനത്തില്‍ മരിച്ചു. കിഴക്കന്‍ ജാവയിലെ സിഡോര്‍ജോ റീജന്‍സിയില്‍ നിന്നുള്ള ന്യായ് നൂര്‍ ഫാളില (45) ആണ് മരിച്ചത്. സുരബായ എംബാര്‍ക്കേഷന് കീഴിലുള്ള ഗ്രൂപ്പ് SUB 20 ന്റെ ഭാഗമായി ഭര്‍ത്താവ് ഹസന്‍ സിയാദ്‌സിലിയോടൊപ്പമാണ് നൂര്‍ ഫാദില്ല യാത്ര പുറപ്പെട്ടത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ജുവണ്ട ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് ആദ്യം. നൂര്‍ ഫാളില മരിച്ചതറിഞ്ഞ് ഭര്‍ത്താവ് വിങ്ങിപ്പൊട്ടിക്കരയുന്ന ഹൃദയസ്പര്‍ശിയായ വിഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നൂര്‍ ഫാളിലയെ തുണിയില്‍ പൊതിഞ്ഞ് വിമാനത്തിന്റെ തറയില്‍ കിടത്തിയിരിക്കുന്നത് വിഡിയോയില്‍ കാണാം.
ഔദ്യോഗിക യൂണിഫോമിലും തീര്‍ത്ഥാടന വസ്ത്രത്തിലുമുള്ള രണ്ടുപേര്‍ അടുത്തുനില്‍ക്കുന്നതും കാണാം. വീഡിയോയുടെ മറ്റൊരു ഭാഗത്താണ് കാബിനിനുള്ളിലെ വേദനാജനകമായ നിമിഷങ്ങള്‍ കാണിക്കുന്നത്. ഭാര്യ മരിച്ചതറിഞ്ഞ് സങ്കടം സഹിക്കവയ്യാതെ കരയുന്ന ഭര്‍ത്താവിനെ കൂടെയുള്ള സഹതീര്‍ത്ഥാകര്‍ ആശ്വസിപ്പിക്കുന്നുണ്ട്.
യാത്രയുടെ തുടക്കത്തില്‍ ഫാളില ഒരിക്കലും രോഗത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നില്ല. വിമാനം പറന്നുയര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ അവര്‍ വയറുവേദനയെക്കുറിച്ച് പരാതിപ്പെടുകയും ഭര്‍ത്താവിനോട് ടോയ്‌ലറ്റ് ഉപയോഗിക്കാന്‍ അനുവാദം ചോദിക്കുകയും ചെയ്തു. ദീര്‍ഘനേരം തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് ഭര്‍ത്താവ് വിമാനജീവനക്കാരോട് പരാതി പറഞ്ഞു. പരിശോധനയ്ക്കിടെ ടോയ്‌ലറ്റിനുള്ളില്‍ അബോധാവസ്ഥയില്‍ കിടക്കുന്നതാണ് കണ്ടെത്തിയത്.
വിമാനത്തിലുണ്ടായിരുന്ന മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ അവരെ പരിശോധിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മദീനയില്‍ എത്തിയ ശേഷം പ്രവാചക പള്ളിയില്‍ മയ്യിത്ത് നിസ്‌കാരം നടന്നു. തുടര്‍ന്ന് ജന്നത്തുല്‍ ബഖീഇല്‍ മറവുചെയ്തു. ഔദ്യോഗിക ചട്ടങ്ങള്‍ക്കനുസൃതമായി മരിച്ച തീര്‍ത്ഥാടകയുടെ നഷ്ടപരിഹാരവും ഇന്‍ഷുറന്‍സും ഉള്‍പ്പെടെയുള്ള അവകാശങ്ങള്‍ മാനിക്കുമെന്ന് ഇന്തോനേഷ്യന്‍ മതകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച വീഡിയോ 👇
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക