Monday, 12 May - 2025

ഗൾഫിൽ നിന്നെത്തിയ ഭര്‍ത്താവിനെ ഭാര്യയും, കാമുകനും ചേര്‍ന്ന് കൊന്നു; മൃതദേഹം സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ചു

നാട്ടിലേക്ക് കൊണ്ടുവന്ന ട്രോളികളിലൊന്നാണ് മൃതദേഹം ഉപേക്ഷിക്കാന്‍ ഉപയോഗിച്ചത്

നാട്ടിലെത്തിയ പ്രവാസിയെ ഭാര്യയും കാമുകനും കൊന്ന് സ്യൂട്ട്‌കേസിലാക്കി. ഉത്തര്‍പ്രദേശിലെ ഡിയോറിയ സ്വദേശിയായ നൗഷാദ് അഹമ്മദാണ് കൊല്ലപ്പെട്ടത്. ഗൾഫിൽ ജോലി ചെയ്തിരുന്ന ഇയാള്‍ പത്ത് ദിവസം മുന്‍പാണ് നാട്ടിലെത്തിയത്. സംഭവത്തില്‍ ഭാര്യ റസിയയെ പൊലിസ് അറസ്റ്റ് ചെയ്തു. 

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നതിങ്ങനെ. റസിയ തന്റെ അനന്തരവനുമായി പ്രണയത്തിലായിരുന്നു. ഇവരുടെ ബന്ധം നൗഷാദ് വിലക്കിയിരുന്നു. ഗ്രാമത്തില്‍ നടത്തിയ ചര്‍ച്ചയില്‍ കാമുകനുമായുള്ള ബന്ധം പിരിയാന്‍ റസിയ സമ്മതിക്കുകയും ചെയ്തു. എന്നാല്‍ നൗഷാദ് തിരികെ വിദേശത്തേക്ക് പോയതോടെ ഇരുവരും വീണ്ടും അടുത്തു. നൗഷാദ് തിരിച്ച് നാട്ടിലെത്തിയപ്പോള്‍ മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ച പ്രതികള്‍ കൊലനടത്തി മൃതദേഹം രണ്ടുകഷണങ്ങളാക്കി സ്യൂട്ട് കേസില്‍ ഒളിപ്പിക്കുകയായിരുന്നു. 

തര്‍കുല്‍വ പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ പക്ഡി ഛാപര്‍ പട്ഖൗലിയിലെ ഗോതമ്പ് പാടത്ത് നിന്ന് ഞായറാഴ്ച്ചയാണ് നൗഷാദിന്റെ മൃതദേഹം കണ്ടെത്തിയത്. വിളവെടുപ്പ് ജോലിക്കെത്തിയ ജിതേന്ദ്ര ഗിരിയെന്ന കര്‍ഷകനാണ് പാടത്തെ ഒഴിഞ്ഞ സ്ഥലത്ത് സ്യൂട്ട്‌കേസ് കണ്ടത്. ഇയാള്‍ പൊലിസിനെ വിവരമറിയിക്കുകയും, തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൃതദേഹം കണ്ടെടുക്കുകയും ചെയ്തു. 

മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് നൗഷാദിനെ കൊന്നത്. ബാഗിലുണ്ടായിരുന്ന വിദേശ സിം കാര്‍ഡ്, രേഖകളുടെ ഫോട്ടോകോപ്പി, എയര്‍പോര്‍ട്ട് ടാഗ് പതിച്ച യാത്രാ കാര്‍ഡ് എന്നിവ പരിശോധിച്ചാണ് മരിച്ചയാളെ കണ്ടെത്തിയത്. നാട്ടിലേക്ക് കൊണ്ടുവന്ന ട്രോളികളിലൊന്നാണ് മൃതദേഹം ഉപേക്ഷിക്കാന്‍ ഉപയോഗിച്ചത്.  സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പൊലിസ് റസിയയെ ചോദ്യം ചെയ്യുകയും, ഇവര്‍ കുറ്റം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. കൊലപാതകത്തിന് കൂട്ടുനിന്ന കാമുകന്‍ ഒളിവിലാണ്. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലിസ് പറഞ്ഞു.

സ്യൂട്ട്‌കേസില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ തലയില്‍ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ഗുരുതരമായ പരിക്കേല്‍പ്പിച്ചിരുന്നു. പോലീസിന് മൃതദേഹം കണ്ട് ആളെ തിരിച്ചറിയാനായിരുന്നില്ല. എന്നാല്‍ തവിട്ട് നിറത്തിലുള്ള സ്യൂട്ട്‌കേസിലെ ബാര്‍കോഡാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. വിമാനത്താവളത്തിലെ ബാര്‍കോഡായിരുന്നു സ്യൂട്ട്‌കേസിലുണ്ടായിരുന്നത്.
വിമാനത്താവള അധികൃതരുമായി ബന്ധപ്പെട്ട പോലീസ് ഈ സ്യൂട്ട്‌കേസിന്റെ ഉടമയെ കണ്ടെത്തി. ബതൗളി ഗ്രാമത്തിലുള്ള നൗഷാദ് അഹമ്മദ് എന്ന 38-കാരനാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് ഇതിലൂടെ തിരിച്ചറിഞ്ഞു.

ദുബായില്‍ ജോലി ചെയ്യുകയായിരുന്നു നൗഷാദ് ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് നാട്ടിലെത്തിയതെന്നും വ്യക്തമായി. കൊലപാതകം വന്‍ ആസൂത്രണത്തോടെ നടത്തിയതാണെങ്കിലും ദുബായില്‍നിന്ന് നൗഷാദ് കൊണ്ടുവന്ന അതേ സ്യൂട്ട്‌കേസ് ഉപയോഗിച്ചതിലൂടെ അദ്ദേഹത്തിന്റെ ഭാര്യക്ക് അമളി പറ്റിയെന്ന് പോലീസ് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി നൗഷാദിനെ തേടി പോലീസ് വീട്ടിലെത്തിയപ്പോള്‍ ഭാര്യ റസിയ തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്ന് നടിച്ച് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. എന്നാല്‍ വീട്ടില്‍ നടത്തിയ പരിശോധനയില്‍ രക്തക്കറകളും രക്തത്തിന്റെ അംശങ്ങളുള്ള മറ്റൊരു സ്യൂട്ട്‌കേസും കണ്ടെത്തിയതോടെ റസിയയുടെ വാദങ്ങള്‍ പൊളിഞ്ഞു.

കസ്റ്റഡിയിലെടുത്ത് തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ റസിയ കുറ്റസമ്മതം നടത്തി. കാമുകനും നൗഷാദിന്റെ അനന്തരവനുമായ റുമാനുമായി ചേര്‍ന്ന് നടത്തിയ ഗൂഢാലോചന അവര്‍ വെളിപ്പെടുത്തി. നൗഷാദ് തങ്ങളുടെ ബന്ധത്തിന് തടസ്സമാകുമെന്ന് കണ്ടാണ് കൊലപാതകം നടത്തിയതെന്ന് റസിയ പറഞ്ഞു. കൊലപാതകത്തിന് റുമാന്‍ തന്റെ സുഹൃത്തായ ഹിമാന്‍ഷുവിന്റെ സഹായവും തേടിയിരുന്നു. ഹിമാന്‍ഷുവാണ് കൊലപാതകത്തിന് ശേഷം മൃതദേഹം സ്യൂട്ട്‌കേസിലാക്കി 55 കിലോമീറ്റര്‍ അകലെയുള്ള വയലില്‍ തള്ളിയത്. നിലവില്‍ ഹിമാന്‍ഷുവും റുമാനും ഒളിവിലാണ്.

റുമാനും റസിയ സുല്‍ത്താനയും തമ്മില്‍ ബന്ധം തുടങ്ങിയിട്ട് ദീര്‍ഘനാളായി. ഇക്കാര്യം ഒരു വര്‍ഷം മുമ്പ് നൗഷാദ് അറിഞ്ഞിരുന്നു. ഒരു വര്‍ഷം മുമ്പ് നൗഷാദ് ദുബായില്‍നിന്ന് വീട്ടിലെത്തിയപ്പോഴാണ് ബന്ധം അറിഞ്ഞത്. ഇതേത്തുടര്‍ന്ന് ഗ്രാമ മുഖ്യര്‍ ഇടപെട്ടിരുന്നു. ഇനി റുമാനുമായി ബന്ധം തുടരില്ലെന്നാണ് അന്ന് റസിയ പറഞ്ഞിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ നൗഷാദ് ദുബായിലേക്ക് മടങ്ങിയതോടെ വീണ്ടും ബന്ധം ആരംഭിച്ചെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: