ജിദ്ദ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗിക സന്ദർശനത്തിനായി ചൊവ്വാഴ്ച ജിദ്ദയിൽ എത്തും. സന്ദർശനത്തോടനുബന്ധിച്ച് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടക്കുെമന്നാണ് അറിയുന്നത്. എന്നാൽ സന്ദർശനം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകൾ ഇനിയും പുറത്തുവന്നിട്ടില്ല.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഇരു രാഷ്ട്രങ്ങളും തമ്മിൽ ചരിത്രത്തിലെ മികച്ച ബന്ധങ്ങളാണ് നിലനിർത്തുന്നത് എന്നത് ശ്രദ്ധേയമാണ്. കൂടിക്കാഴ്ചക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള വിവിധ നയതന്ത്ര, സഹകരണ കരാറുകളിൽ ഒപ്പുവെക്കുമെന്നാണ് അറിയുന്നത്. ഇതിന് മുമ്പ് നരേന്ദ്ര മോദി 2019ൽ റിയാദ് സന്ദർശിച്ചിരുന്നു. അന്ന് ഊഷ്മളമായ സ്വീകരണമായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രിക്ക് ലഭിച്ചത്. പ്രധാനമന്ത്രിയുടെ നിർദ്ദിഷ്ട സന്ദർശന പരിപാടിയിൽ ജിദ്ദയിൽ റിട്സ് കാർട്ടൻ ഹോട്ടലിൽ 300 ഓളം പേർ പങ്കെടുക്കുന്ന പൊതുപരിപാടിയും ഉൾപ്പെടും.
പ്രവാസലോകത്തെ പ്രമുഖരുമായും സൗദി ബിസിനസ് പ്രമുഖരുമായും പ്രധാനമന്ത്രി സംവദിക്കും. 2023ൽ അമീർ മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യ സന്ദർശിച്ചതിെൻറ തുടർച്ചയായാണ് മോദിയുടെ സന്ദർശനം വിലിയിരുത്തപ്പെടുന്നത്. രണ്ട് നേതാക്കളുടെ കൂടിക്കാഴ്ച ചരിത്രപ്രധാനമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക