Wednesday, 14 May - 2025

ലാൻഡിങ്ങിനിടെ കോക്ക്പിറ്റിലേക്ക് ലേസർ രശ്മികൾ; ആടിയുലഞ്ഞ് ഇൻഡിഗോ വിമാനം; ഒഴിവായത് വൻ അപകടം

ലേസർ രശ്മി പൈലറ്റിന്റെ കാഴ്ചയെ തടസപ്പെടുത്തിയതോടെയാണ് അപകട സാഹചര്യത്തിലേക്ക് എത്തിയത്

പട്ന: ജയപ്രകാശ് നാരായൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിങ് നടത്തുന്നതിനിടെ കോക്ക്പിറ്റിലേക്ക് ലേസർ രശ്മികൾ അടിച്ചതോടെ വിമാനം ആടിയുലഞ്ഞു. വ്യാഴാഴ്ച വൈകുന്നേരം ഇൻഡിഗോയുടെ പൂനെ-പട്‌ന വിമാനത്തിലെ യാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ലേസർ രശ്മി പൈലറ്റിന്റെ കാഴ്ചയെ തടസപ്പെടുത്തിയതോടെയാണ് അപകട സാഹചര്യത്തിലേക്ക് എത്തിയത്. വൈകുന്നേരം 6.40 ഓടെ പട്‌ന വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ വേണ്ടി ഒരുങ്ങിയ 6E-653 എന്ന വിമാനമാണ് വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്.

സംഭവത്തിൽ വൻ സുരക്ഷാ വീഴ്ച ഉണ്ടായതാണ് വിലയിരുത്തൽ. എയർപോർട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്ത് നടക്കുന്ന ഏതെങ്കിലും പരിപാടിക്കിടയിൽ നിന്ന് ആരെങ്കിലും ലേസർ രശ്മി അടിച്ചതാകാമെന്നാണ് സംശയിക്കുന്നത്. നിലവിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഡിജിസിഐയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരം പ്രവൃത്തികൾ മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് ആശങ്കയുണ്ടെന്ന് എയർ ട്രാഫിക് കൺട്രോൾ ഉദ്യോഗസ്ഥർ പറഞ്ഞു.

“ഇത് എപ്പോഴും സംഭവിക്കുന്നതല്ല. നിലവിൽ വിവാഹ സീസൺ ആരംഭിച്ചതിനാൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാറുണ്ട്. ഗോള റോഡിലും പരിസര പ്രദേശങ്ങളിലും വിവാഹ ഹാളുകളുണ്ട്. വിവാഹ സമയത്ത് അവർ ഡിജെ ലൈറ്റുകൾ ഉപയോഗിക്കുന്നു. ഇത് പൈലറ്റുമാർക്ക് അസൗകര്യമുണ്ടാക്കുന്നു,” ഉദ്യോഗസ്ഥർ പറഞ്ഞു.

ലേസർ ലൈറ്റ് പൈലറ്റുമാരെ തൽക്ഷണം അന്ധരാക്കിയെന്നും ഇത് അത്തരം പ്രവൃത്തികൾ മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ടെന്നും എയർ ട്രാഫിക് കൺട്രോൾ ഉദ്യോഗസ്ഥർ പറഞ്ഞു. “ഇത് എല്ലാ ദിവസവും സംഭവിക്കുന്നില്ല. ഇപ്പോൾ വിവാഹ സീസൺ ആരംഭിച്ചതിനാൽ ഇത്തരം സംഭവങ്ങൾ പതിവാണ്. വിമാനത്താവള പരിസരത്തെ ഗോള റോഡിലും പരിസര പ്രദേശങ്ങളിലും വിവാഹ മണ്ഡപങ്ങളുണ്ട്. വിവാഹ സമയത്ത് അവർ ഡിജെ ലൈറ്റുകൾ ഉപയോഗിക്കുന്നു, ഇത് പൈലറ്റുമാർക്ക് അസൗകര്യമുണ്ടാക്കുന്നു,” ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിന്‌ പിന്നാലെ പോലീസ് സംഘം വെളിച്ചത്തിന്റെ ഉറവിടം അന്വേഷിച്ച് ലേസർ കണ്ടെത്തിയ ദിശയിലേക്ക് അന്വേഷണം നടത്തിയെങ്കിലും അത് കണ്ടെത്താനായില്ലെന്നും അത് ഏത് പ്രദേശത്തുനിന്നാണ് വന്നതെന്ന് പൈലറ്റിന് അറിയാം, ഞങ്ങൾ അത് തിരയാൻ ശ്രമിക്കുകയാണ് എന്നും വിമാനത്താവള പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ സന്തോഷ് കുമാർ പറഞ്ഞു.

Most Popular

error: