38 കാരിയായ ഷബീന ബാനുവാണ് മര്‍ദനത്തിനിരയായത്
ബെംഗളൂരു: വീട്ടില്‍ ഭാര്യയ്‌ക്കൊപ്പം രണ്ട് പുരുഷന്‍മാരെ കണ്ടെത്തിയെന്ന ഭര്‍ത്താവിന്റെ ആരോപണത്തിന് പിന്നാലെ യുവതിക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലാണ് സംഭവം. 38 കാരിയായ ഷബീന ബാനുവാണ് മര്‍ദനത്തിനിരയായത്. വടികളും പൈപ്പുകളും ഉപയോഗിച്ച് മര്‍ദിക്കുകയും കല്ലെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നുമാണ് പരാതി. മുഹമ്മദ് നിയാസ്, മുഹമ്മദ് ഗൗസ്പീര്‍, ചന്ദ് ബാഷ, ഇനായത്തുള്ള, ദസ്തഗിര്‍, റസൂല്‍ എന്നിവരാണ് പിടിയിലായത്. പള്ളിക്ക് പുറത്ത് വെച്ചാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെയാണ്. ഏപ്രില്‍ ഏഴിന് ഷബീനയെ കാണുന്നതിനായി ബന്ധുവായ നസ്രീന്‍ എന്നയാള്‍ എത്തിയിരുന്നു. മടങ്ങിപോകുമെന്ന് പറഞ്ഞിരുന്നെങ്കിലും നസ്രീന്‍ വീട്ടില്‍ താമസിച്ചു. ഈ സമയത്ത്, ഫയാസ് എന്ന വ്യക്തിയും വീട്ടിലെത്തി. ഈ സമയം മരുന്ന് കഴിച്ച് റൂമില്‍ വിശ്രമിക്കുകയായിരുന്നുവെന്നാണ് ഷബീന പറയുന്നത്.
ഷബീനയുടെ ഭര്‍ത്താവ് ജമീല്‍ അഹമ്മദ് ഷമീര്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ നസ്രീനെയും ഫയാസിനെയും വീട്ടില്‍ കാണുകയും അസ്വസ്ഥനായി പള്ളിയില്‍ചെന്ന് പരാതി നല്‍കുകയുമായിരുന്നുവെന്ന് ഷബീനയുടെ പരാതിയെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജമീലീന്റെ പരാതിയില്‍ അന്വേഷണത്തിന് ഷബീന, നസ്രീന്‍, ഫയാസ് എന്നിവരെ പള്ളിയിലേക്ക് വിളിച്ചുവരുത്തി. ഇതിനിടയിലാണ് പള്ളിക്ക് മുന്നില്‍വച്ച് യുവതി ആള്‍ക്കൂട്ട മര്‍ദനത്തിനിരയായത്. ഏപ്രില്‍ 11 നാണ് യുവതി പരാതി നല്‍കിയത്. പരാതിയുടെയും യുവതിയെ മര്‍ദിക്കുന്നതിന്റെ പുറത്തുവന്ന വീഡിയോയുടെയും അടിസ്ഥാനത്തില്‍ ആറുപേരെ അറസ്റ്റ് ചെയ്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക