അവധിക്ക് നാട്ടിൽ പോകുമ്പോൾ എമിഗ്രേഷന്‍ നടപടികള്‍ക്കിടെ ശാരീരിക അസ്വസ്ഥത, റിയാദ് എയര്‍പോര്‍ട്ടില്‍ നിന്ന് തിരിച്ചയച്ചു; ഒരു മാസത്തെ ചികിത്സക്ക് ശേഷം മലയാളി നാട്ടിലേക്ക് മടങ്ങി

0
781

റിയാദ്: അവധിക്ക് നാട്ടില്‍ പോകുന്നതിനായി എയര്‍പോര്‍ട്ടില്‍ എത്തി ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് യാത്ര മുടങ്ങിയ തിരുവനന്തപുരം പാറശ്ശാല സ്വദേശി ജോസ് ഫെര്‍ണാണ്ടസ് ഒരുമാസത്തെ ചികിത്സക്ക് ശേഷം നാട്ടിലേക്ക് മടങ്ങി. 13 വര്‍ഷമായി റിയാദില്‍ നിര്‍മാണ തൊഴിലാളിയായ ജോസ് മൂന്ന് മാസത്തെ അവധിക്ക് നാട്ടില്‍ പോകുന്നതിനായാണ് റിയാദ് എയര്‍പോര്‍ട്ടില്‍ എത്തിയത്. എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനിടയില്‍ തളര്‍ച്ച അനുഭവ പെടുകയും അസ്വാഭാവികത തോന്നിയ എയര്‍പോര്‍ട്ട് അധികൃതര്‍ ജോസിനെ മാറ്റി നിര്‍ത്തുകയുമായിരുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തുടര്‍ന്ന് കേളി പ്രവര്‍ത്തകനായ മോഹന്‍ദാസിനെ വിവരമറിയിക്കുകയും ഉടന്‍തന്നെ ജോസിനെ ശുമൈസി ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് കുറച്ചു സമയത്തിനകം രക്തസമ്മര്‍ദ്ദം വര്‍ധിക്കുകയും ജോസിന്റെ ഒരു വശം തളര്‍ന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയുമായിരുന്നു. വിവരമറിഞ്ഞ് യുകെയില്‍ പഠിക്കുന്ന മകന്‍ സാനു ജോസ് റിയാദില്‍ എത്തിയിരുന്നു. 40 ദിവസത്തെ ചികിത്സക്ക് ശേഷം വീല്‍ചെയര്‍ സഹായത്തോടെ യാത്ര ചെയ്യാന്‍ കഴിയുമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് സൗദി എയര്‍ലൈന്‍സില്‍ കൊച്ചിയിലേക്ക് യാത്ര തിരിക്കുകയും ചെയ്തു. തുടര്‍ചികിത്സക്കായി തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മടക്കയാത്രയില്‍ പിതാവിനൊപ്പം അനുഗമിക്കാന്‍ മകന്‍ സാനു യുകെയില്‍ നിന്നും എത്തി. ജോസിനുള്ള ടിക്കറ്റ് കേളി നല്‍കി. ബത്ഹ ഏരിയ കമ്മിറ്റി അംഗം മോഹന്‍ദാസ്, ജീവകാരുണ്യ കണ്‍വീനര്‍ നസീര്‍ മുള്ളൂര്‍ക്കര, ജീവകാരുണ്യ കമ്മറ്റി അംഗം എബി വര്‍ഗീസ് മറ്റ് കേളിയുടെ പ്രവര്‍ത്തകരും ജോസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ കൂടെ ഉണ്ടായിരുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക