റിയാദ്: ഉംറ തീര്‍ഥാടകരെയും വഹിച്ച് യാത്ര ചെയ്യുന്നതിനിടെ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു. തിരുവമ്പാടി നസീം (50) ആണ് കുഴഞ്ഞു വീണു മരിച്ചത്. സഹഡ്രൈവറുടെ സാഹസികമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാകാൻ കാരണമായത്. മദീനയില്‍ നിന്ന് റിയാദിലേക്ക് വരുമ്പോള്‍ 560 കിലോമീറ്റര്‍ അകലെ ഉഖ്‌ലതുസ്സുഖൂറില്‍ ബുധനാഴ്ച ഉച്ചക്കാണ് സംഭവം.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
വാദിനൂര്‍ ഉംറ ഗ്രൂപ്പിന്റെ ബസ് ആണ് വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. 40 ലധികം ഉംറ തീര്‍ഥാടകരുണ്ടായിരുന്നു ബസില്‍ ഉണ്ടായിരുന്നത്.
ഉംറ കര്‍മം കഴിഞ്ഞ് മദീന സന്ദര്‍ശനത്തിന് ശേഷം ബുധനാഴ്ച രാവിലെ റിയാദിലേക്ക് തിരിച്ച ബസ് ഉഖ്‌ലതുസ്സുഖൂറിലെത്തിയപ്പോഴാണ് ഡ്രൈവര്‍ക്ക് ശാരീരിക അസ്വസ്ഥതയുള്ളതായും ബസ് നിയന്ത്രണം വിടുന്നതായും അസിസ്റ്റന്റ് ഡ്രൈവര്‍ക്ക് മനസ്സിലായത്.
ഉടന്‍ തന്നെ നിയന്ത്രണം ഏറ്റെടുത്ത് ബസ് സൈഡിലേക്ക് മാറ്റിയതോടെ വൻ ദുരന്തം ഒഴിവായി. ഡ്രൈവറെ പിന്നീട് ഉഖ്‌ലതുസ്സുഖൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം ഉഖ്‌ലതുസ്സുഖൂര്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സുഹൃത്ത് നിസാര്‍ ആശുപത്രിയിലുണ്ട്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക