വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്‍റായി ഡൊണൾഡ് ട്രംപ് അധികാരമേൽക്കുന്ന ജനുവരി 20ന് മുമ്പ് ഗസ്സ വെടിനിർത്തൽ ചർച്ചയിലെ പുരോഗതിക്ക് സാധ്യത മങ്ങി. തിരുമാനത്തിലേക്കെത്തുക എളുപ്പമാകില്ലെന്നാണ് മധ്യസ്ഥ രാജ്യങ്ങളുടെ വിലയിരുത്തൽ. അതിനിടെ ഗസ്സയിലും ലബനാനിലും ഇസ്രായേൽ ആക്രമണം രൂക്ഷമായി തുടരുകയാണ്. ഫലസ്തീൻ കുടുംബങ്ങളെ നാടുകടത്താൻ നിയമം പാസ്സാക്കിയ ഇസ്രായേൽ നടപടിക്കെതിരെ വ്യാപക എതിർപ്പുമുണ്ട്.
ജനുവരി 20ന് ട്രംപ് യുഎസ് പ്രസിഡന്‍റായി അധികാരം ഏൽക്കുന്നതുവരെ ഗസ്സ വെടിനിർത്തൽ ചർച്ചയിൽ പുരോഗതിക്ക് സാധ്യതയില്ല. ചർച്ച നടന്നാൽ തന്നെ തീരുമാനം കൈക്കൊള്ളുക എളുപ്പമാകില്ലെന്നാണ് മധ്യസ്ഥ രാജ്യങ്ങളായ ഖത്തറിന്‍റെയും ഈജിപ്തിന്‍റെയും വിലയിരുത്തൽ. ഗസ്സ ആക്രമണം ട്രംപ് ഏതു രീതിയിലാകും ട്രംപ് കൈകാര്യം ചെയ്യുകയെന്ന കാര്യത്തിലും വ്യക്തതയില്ല.





