റിയാദ്: സഊദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്‌ദുൽ റഹീമിന്റെ ഉമ്മയും സഹോദരനും ഉംറ നിർവഹിക്കുന്നതിനായി മക്കയിലെത്തി. ഉംറ നിർവഹിച്ച ശേഷം റിയാദ് ജയിലിൽ എത്തി റഹീമിനെ കാണാനാണ് നീക്കം.
നാളെ ഇവര്‍ ജയില്‍ സന്ദര്‍ശിക്കുമെന്നാണ് വിവരം. ശേഷം റിയാദിലെ റഹീം നിയമസഹായസമിതി അംഗങ്ങളെ കാണും. ഉംറ നിര്‍വഹിച്ച ശേഷം തിരിച്ചുപോകും.സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് റഹീമിന്റെ ഉമ്മ ഫാത്തിമയും സഹോദരന്‍ നസീറും റിയാദിലെത്തുന്നത്. 18 വര്‍ഷത്തിന് ശേഷം മകനെ നേരിട്ടു കാണാമെന്ന ആശ്വാസത്തിലാണ് ഉമ്മ. ഇന്ന് ഉച്ചയോടെ ഇവര്‍ റിയാദിലെത്തും.
റിയാദിലേക്ക് പോകുമെന്ന് കഴിഞ്ഞ ദിവസം ഇവർ വ്യക്തമാക്കിയിരുന്നു. റഹീമിന്റെ ശിക്ഷ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട കേസ് റിയാദ് കോടതി നവംബർ പതിനേഴിന് പരിഗണിക്കും.
