മക്ക: തീർത്ഥാടകർക്ക് സുരക്ഷിതവും ശുചിത്വവുമുള്ള അന്തരീക്ഷം ഉറപ്പാക്കുന്നതിനായി
സൗദിയിലെ അറവുശാലകളിൽ പരിശോധനകൾ കർശനമാക്കി പരിസ്ഥിതി മന്ത്രാലയം. എല്ലാ അറവുശാലകളും സർക്കാർ പുറത്തിറക്കിയ ആരോഗ്യ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ സമഗ്രമായ നിരീക്ഷണം ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.
എല്ലാ അറവുശാലകളുടെയും കന്നുകാലി തൊഴുത്തുകളുടെയും മേലുള്ള നിരീക്ഷണം സർക്കാർ വർധിപ്പിച്ചിട്ടുണ്ട്. എല്ലാ ജീവനക്കാരും ഉദ്യോഗസ്ഥരും നിർദ്ദേശങ്ങൾ നടപ്പാക്കണമെന്നും സർക്കാർ അറിയിച്ചു. നിർദ്ദേശങ്ങളുടെ സുഗമമായ നടപ്പാക്കലിനായി തൊഴിലാളികളുടെ വിന്യാസത്തിലും അറവുശാലകളുടെ പ്രവർത്തനത്തിലും മറ്റും കാര്യമായ മാറ്റങ്ങൾ ഭരണകൂടം വരുത്തിയിട്ടുണ്ട്. അറവുശാലകളുടെ പ്രവർത്തനവും മാലിന്യ സംസ്കരണവും പരിശോധിക്കാനായി പ്രത്യേക സംഘങ്ങളെയും സർക്കാർ നിയോഗിച്ചിട്ടുണ്ട്.