ആലപ്പുഴം: ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസിന് തീപിടിച്ച് അപകടം. ആലപ്പുഴ ജില്ലയിലെ കായംകുളത്താണ് സംഭവം. തീപടരും മുന്‍പ് യാത്രക്കാരെ പുറത്തിറക്കിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. എം എസ് എം കോളജിന് സമീപത്ത് വെച്ചായിരുന്നു അപകടം. കൊല്ലത്ത് നിന്ന് തൊപ്പുംപടിയിലേക്കു പോയ കെ എസ് ആര്‍ ടി സി ബസിനാണ് തീപിടിച്ചത്. ബസ് പൂര്‍ണമായി കത്തിനശിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
കത്തുന്ന മണം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഡ്രൈവര്‍ ബസ് നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. അപകട കാരണം വ്യക്തമല്ല. അഗ്‌നിശമന സേന എത്തിയാണ് തീ അണച്ചത്.കായകുളം സ്റ്റേഷനിലെത്തി ഹരിപ്പാട്ടേക്ക് ദേശീയപാത വഴി പോകുന്ന സമയത്താണ് ബസില്‍ നിന്ന് പണവും പുകയും ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടത്. 15 മിനിറ്റിനേറെ പണിപ്പെട്ടാണ് തീ പൂര്‍ണമായി അണച്ചത്. പ്രദേശത്ത് ഗതാഗതം തടസപ്പെട്ടു.
25 ഓളം യാത്രക്കാര്‍ അപകട സമയത്ത് ബസിലുണ്ടായിരുന്നു എന്നാണ് വിവരം. കാലാനുസൃതമായ മെയിന്റന്‍സിന്റെ അഭാവം തീപിടുത്തത്തിന് കാരണമായതായി സംശയിക്കുന്നു എന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. മെക്കാനിക്കുകളില്‍ പലരും കണ്ടക്ടറുടെ ജോലി ചെയ്യുകയാണ് എന്നും അവരെ മുഴുവന്‍ മെക്കാനിക്കിലേക്ക് തിരികെ എത്തിക്കും എന്നും അദ്ദേഹം പറഞ്ഞു.
അത് പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു. കെ എസ് ആര്‍ ടി സി മാനേജിംഗ് ഡയറക്ടറോടും ബന്ധപ്പെട്ട മറ്റുള്ളവരോടും അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക