വാക്ക് തർക്കത്തെത്തിനിടെ പ്രതി യമൻ പൗരനെ കത്തി കൊണ്ട് കുത്തുകയും അത് മരണ കാരണമാകുകയുമായിരുന്നു.l
ദമാം: സഊദിയിൽ ഇന്ത്യക്കാരനെ വധ ശിക്ഷക്ക് വിധേയനാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊലപാതകക്കേസിൽ പ്രതിയായ കലാമുദ്ദീൻ മുഹമ്മദ് റഫീഖ് എന്ന ഇന്ത്യക്കാരനെയാണ് മുഹമ്മദ് ഹസൻ അലി എന്ന യമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധ ശിക്ഷക്ക് വിധേയനാക്കിയത്. കിഴക്കൻ പ്രവിശ്യയിൽ വെച്ചാണ് ഇദ്ദേഹത്തിന്റെ വധശിക്ഷ നടപ്പാക്കിയത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
രണ്ട് പേരും തമ്മിലുണ്ടായ വാക്ക് തർക്കത്തെത്തിനിടെ പ്രതി യമൻ പൗരനെ കത്തി കൊണ്ട് കുത്തുകയും അത് മരണ കാരണമാകുകയുമായിരുന്നു. പ്രതിയെ പിടി കൂടിയ സുരക്ഷാ വിഭാഗം അന്വേഷണത്തിൽ പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെടുകയും കേസ് കോടതിക്ക് കൈമാറുകയുമായിരുന്നു.
കോടതി വിചാരണക്കൊടുവിൽ പ്രതിക്ക് വധശിക്ഷ വിധിക്കുകയും പ്രസ്തുത വിധിയെ അപ്പീൽ കോർട്ടും സുപ്രീം കോർട്ടും ശരി വെക്കുകയും ചെയ്തതോടെ വിധി നടപ്പാക്കാൻ സഊദി റോയൽ കോർട്ട് ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് – ബുധനാഴ്‌ച – പ്രതിയെ വധശിക്ഷക്ക് വിധേയനാക്കിയതായി മന്ത്രാലയം അറിയിച്ചത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക