Sunday, 3 December - 2023

ഗൾഫ് രാജ്യങ്ങളും ശക്തമായ നടപടികളിലേക്ക്; ഇസ്റാഈലുമായുള്ള സാമ്പത്തിക ബന്ധം വിച്ഛേദിച്ച് ബഹ്റൈന്‍

ബഹ്റൈനില്‍ നിന്നും ഇസ്രയേല്‍ സ്ഥാനപതി മടങ്ങിയതായി ബഹ്റൈന്‍ പാര്‍ലമെന്‍റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ വ്യക്തമാക്കുന്നു

മനാമ: ഫലസ്തീൻ ജനതക്ക് നേരെ തുടരുന്ന ഇസ്റാഈൽ നടപടികൾക്കെതിരെ ഗൾഫ് മേഖലയിലും പ്രതിഷേധം ശക്തമാകുന്നു. ഗൾഫ് രാജ്യങ്ങളും ശക്തമായ നടപടികളിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായി ഇസ്റാഈലുമായുള്ള ബന്ധം വിച്ഛേദിക്കാനൊരുങ്ങുകയാണ് വിവിധ രാജ്യങ്ങൾ. ഇസ്റാഈലുമായി ശക്തമായ ബന്ധം പുലർത്തി പോന്നിരുന്ന ബഹ്റൈന്‍സാമ്പത്തിക ഇസ്റാഈലുമായുള്ള സാമ്പത്തിക ബന്ധം വിച്ഛേദിച്ചു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഇസ്റാഈലിലെ തങ്ങളുടെ സ്ഥാനപതിയെ തിരിച്ചുവിളിച്ചതായും ടെല്‍ അവീവുമായുള്ള സാമ്പത്തിക ബന്ധം താല്‍ക്കാലികമായി വിച്ഛേദിച്ചതായും ബഹ്റൈന്‍ പാര്‍ലമെന്‍റ് വ്യാഴാഴ്ച അറിയിച്ചു. ബഹ്റൈനില്‍ നിന്നും ഇസ്റാഈല്‍ സ്ഥാനപതി മടങ്ങിയതായി ബഹ്റൈന്‍ പാര്‍ലമെന്‍റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് ഇസ്രയേല്‍ ഗാസയിലെ ജനങ്ങള്‍ക്ക് നേരെ തുടരുന്ന സൈനിക നടപടികള്‍ പ്രതിഷേധിച്ചാണ് ബഹ്റൈന്‍റെ തീരുമാനം. പലസ്തീന്‍ ജനതയുടെ നിയമാനുസൃത അവകാശങ്ങളെ പിന്തുണക്കുന്ന നിലപാടാണ് ബഹ്റൈന്‍ സ്വീകരിച്ചിട്ടുള്ളതെന്ന് പാര്‍ലമെന്‍റ് വ്യക്തമാക്കി. എബ്രഹാം കരാറിന്‍റെ ഭാഗമായി 2020 ലാണ് ബഹ്റൈന്‍ ഇസ്റാഈലുമായി ഔദ്യോഗിക ബന്ധം സ്ഥാപിച്ചത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: