മക്ക: വ്യാജ ഹജ് ക്യാമ്പയിനിനെതിരെ ജാഗ്രത പാലിക്കണമെന്ന് സഊദി പൊതു സുരക്ഷാവിഭാഗം മുന്നറിയിപ്പ് നല്‍കി. നിലവിൽ ഹജ് നിര്‍വ്വഹിക്കുവാന്‍ സഊദിക്ക് അകത്തുള്ളവർക്ക് ഹജ്- ഉംറ മന്ത്രാലയത്തിന്റെ വെബ്സൈറ്റ്, അല്ലെങ്കില്‍ നുസ്‌ക് ആപ്പ് വഴി മാത്രമാണ് അനുമതിയുള്ളത്.
രണ്ടിലേതെങ്കിലും ഒന്നില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും മാത്രമായിരിക്കും സൗദിയില്‍നിന്നും സഊദി കര്‍മ്മത്തില്‍ പങ്കെടുക്കാനാവുക.
ഹജ് ചെയ്യാന്‍ ആഗ്രഹിക്കുന്നവരെ കബളിപ്പിക്കാന്‍ ലക്ഷ്യമിട്ട് പരസ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. സുരക്ഷാ അധികാരികള്‍ ഇത്തരം പരസ്യങ്ങള്‍ നിരീക്ഷിച്ചുവരികയാണ്. അത്തരം പരസ്യങ്ങള്‍ കൊടുക്കുന്നവർക്കും അതിന്റെ ചുമതലയുള്ളവര്‍ക്കുമെതിരെ നിയമം അനുശാസിക്കുന്ന പിഴ അടക്കമുള്ള ശിക്ഷാ പടപടികള്‍ സ്വീകരിക്കുമെന്ന് സഊദി പൊതു സുരക്ഷാവിഭാഗം മുന്നറിയിപ്പ് നല്‍കി.