ഇസ്താംബൂൾ: ഭൂകമ്പത്തിൽ തകർന്ന തുർക്കിയിലെ ഹത്തയുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി. ഭൂകമ്പത്തിന് 128 മണിക്കൂറിന് ശേഷമാണ് കുട്ടിയെ ജീവനോടെ കണ്ടെത്തിയത്.
കൂടാതെ ഭൂകമ്പം നടന്ന് അഞ്ച് ദിവസത്തിന് ശേഷം രക്ഷപ്പെടുത്തിയവരിൽ രണ്ട് വയസുകാരിയും ആറ് മാസം ഗർഭിണിയും 70 വയസുള്ള സ്ത്രീയും ഉൾപ്പെടുന്നുവെന്ന് തുർക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തെക്കൻ തുർക്കി പ്രവിശ്യയായ ഹതേയിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഒരു പിതാവിനെയും മകളെയും പിഞ്ചുകുട്ടിയെയും 10 വയസ്സുള്ള പെൺകുട്ടിയെയും ഇന്ന് രക്ഷപ്പെടുത്തി.
തിങ്കളാഴ്ചയുണ്ടായ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തുർക്കിയിലും സിറിയയിലും വൻ നാശം വിതച്ചു. അയൽരാജ്യമായ ഇറാനിൽ 2003-ൽ ഉണ്ടായ ഭൂകമ്പത്തിൽ മരിച്ച 31,000-ത്തെ മറികടന്ന് ഈ നൂറ്റാണ്ടിലെ ലോകത്തിലെ ഏഴാമത്തെ മാരകമായ പ്രകൃതിദുരന്തമായി ഇത് കണക്കാക്കപ്പെടുന്നു.