റിയാദ്: സാറാ ബിൻത് അബ്ദുൾ റഹ്മാൻ അൽ-സെയ്ദിനെ
പൊതു നയതന്ത്ര കാര്യ വിദേശകാര്യ ഉപമന്ത്രിയായി നിയമിച്ചു. വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനാണ് നിയമിച്ചത്.
യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലെ ജോർജ്ജ് മേസൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് 2007-ൽ ഹെൽത്ത് സിസ്റ്റംസ് മാനേജ്‌മെന്റിൽ ബിരുദം നേടിയ സാറ 2019-നും 2022-നും ഇടയിൽ ആരോഗ്യ മന്ത്രാലയത്തിൽ അസിസ്റ്റന്റ് ഡെപ്യൂട്ടി മന്ത്രി സ്ഥാനം വഹിച്ചു.
2017 നും 2019 നും ഇടയിൽ ഇതേ മന്ത്രാലയത്തിൽ അന്താരാഷ്ട്ര സഹകരണത്തിന്റെ ഡയറക്ടർ ജനറലായും 2016 നും 2017 നും ഇടയിൽ സൗദി അറേബ്യയിലെ ഹൂസ്റ്റൺ മെത്തഡിസ്റ്റ് ഹോസ്പിറ്റലിന്റെ റീജിയണൽ ഡയറക്ടറായും അവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2015 നും 2016 നും ഇടയിൽ കിംഗ് അബ്ദുല്ല യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഓർഗനൈസേഷണൽ ഡെവലപ്‌മെന്റിനും അന്താരാഷ്ട്ര സഹകരണത്തിനുമുള്ള സ്പെഷ്യലിസ്റ്റ് പദവിയും 2015 ൽ കിംഗ് ഖാലിദ് ഫൗണ്ടേഷനിൽ യൂത്ത് സെന്റർ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടറായും സാറ സേവനമനുഷ്ഠിച്ചു.
2012 നും 2015 നും ഇടയിൽ അമേരിക്കയിലെ സൗദി സായുധ സേനയുടെ ഓഫീസിലെ മിലിട്ടറി അറ്റാച്ചെയുടെ കരാർ ഓഫീസർ, 2004 നും 2012 നും ഇടയിൽ എം ആൻഡ് ടി ബാങ്കിന്റെ അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ, 2003 ന് ഇടയിൽ പ്രൊവിഡന്റ് ബാങ്കിൽ ചീഫ് ടെല്ലർ എന്നിവയുൾപ്പെടെ യുഎസ്‌എയിൽ നിരവധി സ്ഥാനങ്ങളും സാറ വഹിച്ചിട്ടുണ്ട്.




