റിയാദ്: പുതിയ റിപോർട്ടുകൾ പ്രകാരം ലയണൽ മെസ്സിയെ മിഡിൽ ഈസ്റ്റിലേക്ക് കൊണ്ടുവരാൻ സഊദി അറേബ്യ ക്ലബ് അൽ ഹിലാൽ താൽപ്പര്യം പ്രകടിപ്പിച്ചതായും ക്രിസ്റ്റ്യാനോ റൊണാൾഡോ സമ്പാദിക്കുന്നതിന്റെ ഇരട്ടി വാഗ്ദാനം ചെയ്യാൻ തയ്യാറാണെന്നും റിപോർട്ടുകൾ.
റൊണാൾഡോ ചേർന്ന ക്ലബ്ബായ അൽ നാസറിന്റെ ഏറ്റവും വലിയ എതിരാളിയാണ് അൽ ഹിലാൽ. ബാഴ്‌സ യൂണിവേഴ്സലിലെ ഒരു റിപ്പോർട്ട് അനുസരിച്ച് സീസണിന്റെ അവസാനത്തിൽ നീക്കം പൂർത്തിയാക്കാൻ ഹിലാൽ മെസ്സിക്ക് ഒരു സീസണിൽ 300 മില്യൺ ഡോളർ (ഏകദേശം 2445 കോടി രൂപ ) ബ്ലോക്ക്ബസ്റ്റർ ഡീൽ വാഗ്ദാനം ചെയ്യുന്നു. ലയണൽ മെസ്സിയുടെ പിതാവ് ജോർജ്ജ് അൽ-ഹിലാലുമായി ചർച്ച നടത്താൻ റിയാദിലെത്തിയതായി അഭ്യൂഹമുണ്ട്. ഈ നീക്കം യാഥാർത്ഥ്യമായാൽ മെസ്സിയും റൊണാൾഡോയും തമ്മിലുള്ള പോരാട്ടം സൗദിയിലും കാണാൻ സാധിക്കും. മെസ്സി കരാറിന് സമ്മതം മൂളിയാല്‍ ക്രിസ്റ്റ്യാനോയുടെ പേരിലുള്ള ഉയര്‍ന്ന ട്രാന്‍സ്ഫര്‍ തുകയുടെ റെക്കോഡ് അര്‍ജന്റീന നായകന്‍ സ്വന്തമാക്കും.
അർജന്റീനയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചതിന് ശേഷമുള്ള തന്റെ ആദ്യ മത്സരത്തിൽ മെസ്സി പിഎസ്ജിക്കായി സ്കോർ ചെയ്തു.
റൊണാൾഡോയുടെ പുതിയ ക്ലബ്ബായ അൽ നാസർ നിലവിലെ ഏഷ്യൻ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ അൽ ഹിലാൽ എന്നിവരിൽ നിന്നുള്ള കളിക്കാരുടെ സംയുക്ത ടീമിനെതിരെ ജനുവരി 19 ന് റിയാദിൽ PSG സൗഹൃദ മത്സരം കളിക്കും.