ന്യൂഡല്‍ഹി: വിമാനത്തില്‍ ബോംബുണ്ടെന്ന ഫോണ്‍ വിളിയെതുടര്‍ന്ന് ഡല്‍ഹിയില്‍നിന്ന് പുണെയിലേക്ക് പുറപ്പെടാനിരുന്ന സ്‌പൈസ് ജെറ്റ് വിമാനത്തില്‍ തിരച്ചില്‍ നടത്തി. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വ്യാഴാഴ്ച വൈകീട്ട് 6.30 ന് പറന്നുയരാനിരുന്ന വിമാനത്തിലാണ് തിരച്ചില്‍ നടത്തിയത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ബോംബ് ഭീഷണി വന്നതോടെ വിമാനത്തിലേക്ക് യാത്രക്കാരെ കയറ്റുന്നത് അധികൃതര്‍ നിര്‍ത്തിവെക്കുകയും ബോംബ് സ്‌ക്വാഡിനെ വിവരം അറിയിക്കുകയുമായിരുന്നു. വിമാനത്തിലെ യാത്രികരും ജീവനക്കാരും സുരക്ഷിതരാണ്. പരിശോധനയില്‍ സംശയാസ്പദമായ ഒന്നും തന്നെ കണ്ടുകിട്ടിയില്ല. സിഐഎസ്എഫും ഡല്‍ഹി പോലീസും സ്ഥലത്തെത്തിയിരുന്നു.
പുനെയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ബോംബ് ഉണ്ടെന്നായിരുന്നു ഫോണ്‍ വിളിച്ചയാളില്‍ നിന്നുള്ള സന്ദേശം. ഫോണ്‍ വിളിച്ചയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക