റിയാദ്: നവംബർ 20 ഞായറാഴ്ച ആരംഭിക്കുന്ന ഖത്തർ ലോകകപ്പിനുള്ള ഒരുക്കങ്ങൾക്കൊടുവിൽ ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിൽ സഊദി അറേബ്യക്ക് പരാജയം. സഊദി അറേബ്യ ദേശീയ ടീം 0-1 നാണ് ക്രൊയേഷ്യൻ എതിരാളികളോട് പരാജയപ്പെട്ടത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
റിയാദിലെ പ്രിൻസ് ഫൈസൽ ബിൻ ഫഹദ് സ്റ്റേഡിയത്തിൽ നടന്ന സൗഹൃദ മത്സരത്തിൽ ഗ്രീൻ ഫാൽക്കൺസ് ഈ വർഷത്തെ തങ്ങളുടെ എക്കാലത്തെയും മികച്ച പ്രകടനം പുറത്തെടുത്തു. ഖത്തറിലേക്കുള്ള ടീമിന്റെ യാത്രയ്ക്ക് മുന്നോടിയായി മനോവീര്യവും ആത്മവിശ്വാസവും വർധിപ്പിക്കുന്നതായതിന്ന് പ്രകടനം. .
ക്രൊയേഷ്യയോട് ശക്തമായ പോരാട്ടം നടത്തിയ സഊദി ടീം മത്സരത്തിന്റെ അവസാന 10 മിനിറ്റ് വരെ ഗോളുകൾ നേടാനുള്ള യൂറോപ്യൻ ടീമിന്റെ ശ്രമങ്ങൾ പരാജയപ്പെടുത്തുന്നതിൽ വിജയം കണ്ടു. എന്നാൽ, 82-ാം മിനിറ്റിൽ റയൽ മാഡ്രിഡിന്റെ സ്പാനിഷ് താരം ലൂക്കാ മോഡ്രിച്ചിന്റെ സഹായത്തോടെ ജർമൻ ഹോഫെൻഹെയിം ക്ലബിൽ നിന്നുള്ള ക്രൊയേഷ്യയുടെ സ്‌ട്രൈക്കർ ആന്ദ്രെ ക്രാമാരിച്ചിന്റെ ഏക ഗോൾ സഊദിക്കെതിരെ അടിച്ചിട്ടു.
ആറാം തവണയും ലോകകപ്പ് കളിക്കുന്ന ഗ്രീൻ ഫാൽക്കൺസ് നവംബർ 22 ചൊവ്വാഴ്ച ഗ്രൂപ്പ് സിയിലെ ഉദ്ഘാടന മത്സരത്തിൽ അർജന്റീനയെ നേരിടും. പോളണ്ടും മെക്സിക്കോയുമാണ് ഗ്രൂപ്പിലെ മറ്റ് രാജ്യങ്ങൾ. ബുധനാഴ്ച ഗ്രൂപ്പ് എഫിൽ മൊറോക്കോയെ ക്രൊയേഷ്യ നേരിടും. ഗ്രൂപ്പിലെ മറ്റ് രാജ്യങ്ങളായ ബെൽജിയവും കാനഡയുമോടോപ്പമാണ് ക്രൊയേഷ്യ ലോകകപ്പ് യാത്ര ആരംഭിക്കുന്നത്.
ഫിഫ ലോകകപ്പിനുള്ള തയ്യാറെടുപ്പ് പരിപാടിയുടെ നാലാമത്തെയും അവസാനത്തെയും ഘട്ടത്തിന്റെ ഭാഗമായി തിങ്കളാഴ്ച മുതൽ പരിശീലകൻ ഹെർവ് റെനാർഡിന്റെ മേൽനോട്ടത്തിൽ റിയാദിലെ പ്രിൻസ് ഫൈസൽ ബിൻ ഫഹദ് സ്റ്റേഡിയത്തിൽ ഗ്രീൻ ഫാൽക്കൺസ് കടുത്ത പരിശീലനത്തിലാണ്. നേരത്തെ അബുദാബിയിൽ നടന്ന പരിശീലന സെഷനുകളിൽ, ടീം മാസിഡോണിയ, അൽബേനിയ, ഹോണ്ടുറാസ്, ഐസ്‌ലാൻഡ്, പനാമ ടീമുകൾക്കെതിരെ അഞ്ച് സൗഹൃദ മത്സരങ്ങൾ സഊദി അറേബ്യ കളിച്ചിരുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക