ജിദ്ദ: തന്റെ സാഹസികതയിലൂടെ ചരിത്രത്തിന്റെ തങ്കലിപികളിലേക്ക് നീന്തിക്കയറിയിരിക്കുകയാണ് സഊദി വനിത ഡോ: മര്‍യം സ്വാലിഹ് ബിന്‍ ലാദിന്‍. സഊദിയില്‍ നിന്ന് ഈജിപ്തിലേക്ക് ചെങ്കടല്‍ കുറുകെ നീന്തിക്കടന്നാണ് ഡോ: മര്‍യം സ്വാലിഹ് ബിന്‍ ലാദിന്‍ പുതിയ ചരിത്രം കുറിച്ചത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിതയാണ് ഡോ: മര്‍യം ബിന്‍ ലാദിന്‍. എന്നു മാത്രമല്ല, അറബ് ലോകത്ത് നിന്ന് ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ വ്യക്തിയുമാണ് അവര്‍.
പ്രഗല്‍ഭ ദീര്‍ഘദൂര നീന്തല്‍ വിദഗ്ധനായ ലെവിസ് പോഗിന്റെ കൂടെയായിരുന്നു അവര്‍ ഈ റെക്കോഡ് നേട്ടം കൈവരിച്ചത്. കടുത്ത ചൂടിനെ മറികടന്നാണ് അവര്‍ ഈ നേട്ടം കൈവരിച്ചതെന്ന സവിശേഷതയുമുണ്ട്.
ആഗോള താപനത്തിന്റെ ഫലമായി പവിഴപ്പുറ്റുകള്‍ നശിച്ചുപോവുന്നതിലേക്ക് ലോക ശ്രദ്ധ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഈ സാഹസിക നീന്തല്‍ പ്രകടനം. വരുന്ന സിഒപി27 ഉച്ചകോടിയില്‍ ഇക്കാര്യത്തില്‍ ലോക രാജ്യങ്ങളുടെ ശ്രദ്ധ പതിയണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.
സഊദിയില്‍ നിന്ന് ഈജിപ്തുവരെ ചെങ്കടല്‍ കുറുകെ നീന്തിക്കടക്കാന്‍ സാധിച്ചതില്‍ മര്‍യം ബിന്‍ ലാദിന്‍ സന്തോഷം പ്രകടിപ്പിച്ചു. നേടാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാത്ത സ്വപ്നമായിരുന്നു ഇത്. എന്നാല്‍ അവസാനം ഇത് സാക്ഷാല്‍ക്കരിക്കാന്‍ തനിക്ക് സാധിച്ചു- ഇന്‍സ്റ്റഗ്രാമിലെ തന്റെ ഔദ്യോഗിക പേജില്‍ മര്‍യം ബിന്‍ ലാദിന്‍ കുറിച്ചു. ഡോ: മര്‍യമിന്റെ ഈ നേട്ടം ലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമാവുമെന്ന് ലെവിസ് പോഗ് അഭിപ്രായപ്പെട്ടു.
ആദ്യമായല്ല മര്‍യം ബിന്‍ ലാദിന്‍ നീന്തലിലൂടെ ദീര്‍ഘദൂരം താണ്ടുന്നത്. ഇതിനു മുമ്പ് 24 കിലോമീറ്റര്‍ ദൂരമുള്ള ദുബൈ കനാല്‍ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നീന്തി മര്‍യം റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു. 2016 ല്‍ 11 മണിക്കൂറും 41 മിനിറ്റുമെടുത്ത് ഇംഗ്ലീഷ് ചാനല്‍ പൂര്‍ണമായും താണ്ടുന്നതിലും മര്‍യം വിജയിച്ചിരുന്നു.
സഊദിയില്‍ നിന്ന് ഈജിപ്തിലേക്ക് ചെങ്കടല്‍ കുറുകെ നീന്തിക്കടക്കുന്ന ഡോ: മര്‍യം സ്വാലിഹ് ബിന്‍ ലാദിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. വന്‍ കൈയടിയും പ്രശംസയുമാണ് മര്‍യം ബിന്‍ ലാദിന്റെ ഈ സ്ഥിരോത്സാഹത്തിനും നിശ്ചയദാര്‍ഢ്യത്തിനും സാമൂഹികമാധ്യമ ഉപയോക്താക്കളില്‍ നിന്ന് ലഭിച്ചത്.
വീഡിയോ കാണാം👇
مريم صالح بن لادن
اول سعودية تسبح في البحر الأحمر وتقطع المسافة من السعودية لمصر سباحة
👇🏼👇🏼ماشاء الله تبارك الله pic.twitter.com/k5RkzEA40A— د.سعود صالح المصيبيح (@269saud4) October 16, 2022




