100 ശതമാനം സഊദിവൽക്കരിക്കപ്പെട്ട മേഖല ഇപ്പോഴും കൈകാര്യം ചെയ്യുന്നത് പ്രവാസികളെന്ന് റിപ്പോർട്ട്

0
6429

റിയാദ്: 100 ശതമാനം സഊദിവൽക്കരിക്കപ്പെട്ടിട്ടും റീട്ടെയിൽ മേഖല ഇപ്പോഴും കൈകാര്യം ചെയ്യുന്നത് പ്രവാസികളെന്ന് റിപ്പോർട്ട്. പ്രാദേശിക മാധ്യമങ്ങളാണ് തെളിവുകൾ സഹിതം വാർത്ത പുറത്ത് വിട്ടത്. ജിദ്ദ, മക്ക, തായിഫ്, മറ്റ് നഗരങ്ങളിലും പ്രദേശങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശ തൊഴിലാളികൾ കടകൾക്ക് മുന്നിൽ നിൽക്കുകയോ സൂക്കുകളിലും അവരുടെ അടുത്തുള്ള പാർക്കിംഗ് സ്ഥലങ്ങളിലും കറങ്ങുകയും ചെയ്യുന്ന ദൃശ്യങ്ങൾ സാധാരണമാണ്. ബിനാമി ബിസിനസ് എന്ന രൂപത്തിൽ ഇവർ കാര്യങ്ങൾ നടത്തുകയെന്നാണ് നിരീക്ഷണം.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

റീട്ടെയിൽ ബിസിനസുകളിൽ 100 ശതമാനം സഊദിവൽക്കരണം നടപ്പാക്കിയിട്ടും വിദേശ തൊഴിലാളികൾക്ക് ഇപ്പോഴും ഈ കടകളിൽ ഓഹരിയുണ്ടോ എന്ന സംശയം ഉയർത്തുന്നതാണ് ഈ കാഴ്ചകൾ എന്ന് രാജ്യത്തെ പ്രമുഖ മാധ്യമമായ ഉക്കാദ് നിരീക്ഷിക്കുന്നു.

അധികാരികളെയും സഊദി ഉപഭോക്താക്കളെയും കബളിപ്പിച്ച് അവർ മറ്റൊരു രീതിയിൽ അഥവാ തസാത്തൂർ (മൂടിവയ്ക്കൽ) നടപടികളിലൂടെ നിയമവിരുദ്ധമായ പ്രവർത്തനത്തിൽ ഏർപ്പെടുന്നതായി തോന്നുന്നു. ഈ തൊഴിലാളികളിൽ ചിലർ പ്രത്യക്ഷത്തിൽ മാർക്കറ്റുകളിൽ സ്ത്രീ-പുരുഷ ജീവനക്കാർ നടത്തുന്ന വിൽപ്പന പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നു. ഇത്തരം ചില റീട്ടെയിൽ സ്റ്റോറുകളുടെ മേൽനോട്ടം വഹിക്കുന്ന നിരവധി പ്രവാസി തൊഴിലാളികൾ ഇപ്പോഴും ഉണ്ടെന്ന് നിരീക്ഷണത്തിൽ വ്യക്തമായതായതും റിപ്പോർട്ട് വ്യക്തമാക്കുന്നു..

തായിഫിലെ കടകൾക്ക് മുന്നിൽ നിരീക്ഷണത്തിലെന്ന പോലെ കഴിയുന്ന ധാരാളം പ്രവാസി തൊഴിലാളികളുടെ സാന്നിധ്യത്തിൽ ആശ്ചര്യവും നിരാശയും പ്രകടിപ്പിച്ചു സഊദി പൗരന്മാരായ സഅദ് അൽ തുബൈത്തി, അലി അൽ ഹാരിഥി, ഖലാഫ് അൽ മാലികി എന്നിവരുൾപ്പെടെ ചില പൗരന്മാരും അഭിപ്രായം പങ്കു വെച്ചു. കടകളും ചില പ്രവാസികളും തമ്മിൽ ഇപ്പോഴും രഹസ്യ ധാരണയും ബന്ധവും ഉണ്ടോ എന്ന് ഇവർ സംശയം ഉന്നയിക്കുന്നു.

അതേസമയം, സഊദി വൽക്കരണവുമായി ബന്ധപ്പെട്ട എല്ലാ മന്ത്രിതല തീരുമാനങ്ങളും മന്ത്രാലയത്തിന്റെ ചാനലുകൾ വഴി ഫലപ്രദമായി നടപ്പാക്കുന്നത് മന്ത്രാലയത്തിന്റെ മേൽനോട്ട സംഘങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയ വൃത്തങ്ങൾ വെളിപ്പെടുത്തിയതായി ഉക്കാദ് റിപ്പോർട്ട് ചെയ്‌തു.

ചില്ലറ വിൽപ്പന മേഖല 100 ശതമാനം പ്രാദേശികവൽക്കരിച്ചിരിക്കുന്നതിനാലും നിരവധി സ്ത്രീ പൗരന്മാർ ഈ മേഖലയിൽ ജോലി ചെയ്യുന്നതിനാലും നിയമലംഘകർക്കെതിരെ ആവശ്യമായ നടപടിക്രമങ്ങൾ മന്ത്രാലയം നടപ്പിലാക്കുന്നുണ്ടെന്ന് ഉറവിടങ്ങൾ വെളിപ്പെടുത്തി, പ്രത്യേകിച്ച് സഊദി ഇതരർക്ക് ജോലി ചെയ്യാൻ അനുവാദമില്ലാത്ത സ്ഥാപനങ്ങളിൽ. എല്ലാ സ്ഥാപനങ്ങളിലും സഊദിവൽക്കരണ തീരുമാനങ്ങളോടുള്ള പ്രതിബദ്ധതയുടെ തുടർനടപടികൾ നിരീക്ഷിക്കുന്നത് തുടരുമെന്ന് മന്ത്രാലയം അറിയിച്ചു.

റീട്ടെയിൽ മേഖലയിൽ വർധിച്ചുവരുന്ന വനിതകളുടെ കൊഴിഞ്ഞുപോക്ക് ഈ മേഖല നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളിയാണെന്ന് ഹ്യൂമൻ റിസോഴ്‌സ് മേഖലയിലെ സ്പെഷ്യലിസ്റ്റ് അബ്ദുൽ അസീസ് അൽ മഹ്ബാഷ് പറഞ്ഞു. ചില്ലറ വിൽപ്പന മേഖല തൊഴിൽ കൊഴിഞ്ഞുപോക്ക് പ്രതിസന്ധി നേരിടുന്നുവെന്നും
ഈ മേഖലയുടെ ആകർഷണീയത കുറയാനുള്ള ഒരു കാരണം, ഉടമസ്ഥരിൽ ഭൂരിഭാഗവും ചെറുകിട, സൂക്ഷ്മ സംരംഭങ്ങളുടെ ഉടമകളാണെന്നും അവർക്ക് തൊഴിൽ നൈപുണ്യം ഇല്ലെന്നതുമാണെന്നും അദ്ദേഹം പറഞ്ഞു.