കൊവിഡ് കേസുകൾ കുറഞ്ഞതിനാൽ മാസ്ക് ഒഴിവാക്കുമോ? സഊദി ആരോഗ്യ മന്ത്രാലയ മറുപടി

0
4852

റിയാദ്: രാജ്യത്ത് കൊവിഡ് കേസുകൾ കുറഞ്ഞതിനാൽ മാസ്ക് ഒഴിവാക്കുമോ എന്ന ചോദ്യത്തിന് സഊദി ആരോഗ്യ മന്ത്രാലയ വക്താവ് മറുപടി പറഞ്ഞു. കൊറോണ വൈറസ് മഹാമാരി സംഭവവികാസങ്ങളും അവസ്ഥകളും അവലോകനം ചെയ്യവേയാണ് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അൽ അബ്ദുൽ ആലി ഇത് സംബന്ധമായ ചോദ്യത്തിന് പ്രതികരിച്ചത്.

കഴിഞ്ഞ തരംഗത്തിൽ രാജ്യം സാക്ഷ്യം വഹിച്ച അണുബാധ കേസുകളിൽ 90 ശതമാനത്തിലധികം കുറവുണ്ടായിട്ടുണ്ടെന്നും ഗുരുതരമായ കേസുകളുടെ എണ്ണത്തിലും കുറവുണ്ടായെന്നും അദ്ദേഹം വിശദീകരിച്ചു. മാസ്ക് ഒഴിവാക്കുമോ എന്ന ചോദ്യത്തിന് മറ്റ് പ്രതിരോധ നടപടികളെപ്പോലെ, രാജ്യം കടന്നുപോകുന്ന ഏത് ഘട്ടത്തിനും ആനുപാതികമായ പുതിയ നടപടികൾ വിലയിരുത്തിയ ശേഷം ആയിരിക്കും ഇത് സംബന്ധമായ നടപടികൾ.

എല്ലാ പ്രായക്കാരിലും ഇൻഫ്ലുവൻസ പോലെ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കുറയുന്നതിലൂടെ മാസ്ക് ധരിക്കുന്നതിന്റെ പ്രയോജനം എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടെന്നും അതിനാൽ ആരോഗ്യകരമായ ശീലങ്ങൾ നിലനിർത്തേണ്ടത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനത്തിരക്കേറിയ സ്ഥലങ്ങളിലും അടച്ചിട്ട കേന്ദ്രങ്ങളിലും സ്ഥലങ്ങളിലും അത് ധരിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ അദ്ദേഹം, എപ്പോൾ മാസ്ക് ഉപയോഗിക്കണമെന്ന് സമൂഹം ബോധവാന്മാരായിക്കഴിഞ്ഞുവെന്നുമായിരുന്നു അദേഹത്തിന്റെ പ്രതികരണം.