വാഷിങ്ടൺ: ഒടുവിൽ ഏറെ പ്രതീക്ഷ നൽകി കൊവിഡിനെതിരെ ഗുളികയും രംഗത്തെത്തുന്നു. മരുന്ന് നിർമ്മാണ കമ്പനിയായ “മെർക്ക്” ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. “കൊറോണ” വൈറസ് ബാധിച്ച രോഗികളെ ചികിത്സിക്കാൻ സഹായിക്കുന്ന പുതിയ മരുന്ന് ഗുളികകൾ കണ്ടെത്തിയതായി കമ്പനി അറിയിച്ചു. മോൾനോപിരാവിർ” എന്ന ഗുളിക രോഗലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കുന്നതോടൊപ്പം, കൊറോണ ഉള്ള ആളുകളിൽ ആശുപത്രിയിൽ പ്രവേശിക്കുന്നതും മരണവും കുറയ്ക്കുന്നതായും കണ്ടെത്തിയതായി രാജ്യാന്തര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

മരുന്ന് ഉപയോഗിക്കാനും ഉൽപാദിപ്പിക്കാനും വിതരണം ചെയ്യാനും ഔദ്യോഗിക അനുമതിക്കായി അമേരിക്കയിലെ ആരോഗ്യ അധികാരികൾക്ക് മുന്നിൽ ഒരു അപേക്ഷ സമർപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി. കൊവിഡ് പകർച്ചവ്യാധി നിയന്ത്രിക്കാൻ സഹായിക്കുന്ന “കൊറോണ” വൈറസിനെ ചികിത്സിക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ മരുന്നായിരിക്കും ഈ ഗുളികകൾ എന്ന് പ്രതീക്ഷിക്കുന്നു. ഇത് കൊവിഡ് -19 മഹാമാരിയെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ചുള്ള ചർച്ചയിലേക്ക് ലോകത്തെ മാറ്റാൻ പോകുന്നുവെന്ന് മെർക്ക് ചീഫ് എക്സിക്യൂട്ടീവ് റോബർട്ട് ഡേവിസ് റോയിട്ടേഴ്സിനോട് പറഞ്ഞു.
എത്രയും വേഗം ഗുളികയ്‌ക്കായി യുഎസ് എമർജൻസി അംഗീകാരം തേടാനും ലോകമെമ്പാടുമുള്ള റെഗുലേറ്ററി ആപ്ലിക്കേഷനുകൾ നടത്താനും പദ്ധതിയിടുന്നതായും നിർമ്മാണ കമ്പനിയായ മെർക്കും പങ്കാളിയും റിഡ്ജ്ബാക്ക് ബയോതെറാപ്പിറ്റിക്സും പറഞ്ഞു. നിലവിലുള്ള ചികിത്സകൾ “ബുദ്ധിമുട്ടുള്ളതും നടപ്പാക്കാൻ വെല്ലുവിളി നിറഞ്ഞതുമാണ്. അതിൽ നിന്ന് വിപരീതമായി ഒരു ലളിതമായ രീതിയിലുള്ള ഗുളിക വൻ മാറ്റമായിരിക്കും ഉണ്ടാക്കാൻ പോകുന്നതെന്ന് ജോൺസ് ഹോപ്കിൻസ് സെന്റർ ഫോർ ഹെൽത്ത് സെക്യൂരിറ്റിയിലെ മുതിർന്ന ഗവേഷകൻ അമേഷ് അദൽജ പറഞ്ഞു.