സഊദി പ്രവേശനം; പ്രവാസികൾ യാത്രാ നിരോധനവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ലംഘിച്ച് എത്തിയാൽ കടുത്ത നടപടിയെന്ന് സിവിൽ എവിയേഷൻ

0
3522

റിയാദ്: പൂർണമായി പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടുള്ള ഇഖാമ ഉടമകൾക്കുള്ള നേരിട്ടുള്ള പ്രവേശന നിരോധനം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജനറൽ സിവിൽ ഏവിയേഷൻ (GACA) മുന്നറിയിപ്പ് നൽകി.

സ്വകാര്യ വിമാനക്കമ്പനികൾ ഉൾപ്പെടെ രാജ്യത്തെ വിമാനത്താവളങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാ എയർലൈനുകൾക്കും ബുധനാഴ്ച അയച്ച സർക്കുലറിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. യാത്രാ നിരോധനം നേരിടുന്ന 13 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളിൽ സഊദിയിൽ നിന്ന് രണ്ട് ഡോസ് എടുത്തവർക്ക് മാത്രമാണ് നേരിട്ടുള്ള പ്രവേശനം അനുവദിക്കുന്നത്. ഇത് ലംഘിച്ച് എത്തുന്നവർ കടുത്ത നിയമ നടപടി നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. ഇവ രാജ്യത്തെ മറ്റെല്ലാ മുൻകരുതൽ നടപടികളും ആരോഗ്യ ആവശ്യകതകളും പാലിക്കണമെന്നും ഗാക പറഞ്ഞു. GACA പുറപ്പെടുവിച്ച സർക്കുലറുകൾ പാലിക്കുന്നതിൽ പരാജയപ്പെടുന്നത് സർക്കാർ ഉത്തരവുകളുടെ വ്യക്തമായ ലംഘനമാണ്, നിയമലംഘകർക്കെതിരെ നിയമ നടപടി സ്വീകരിക്കും, അവർ ഉത്തരവാദികളായിരിക്കും,” സർക്കുലറിൽ പറയുന്നു.

നിലവിൽ, ഇന്ത്യ, പാകിസ്ഥാൻ, ഇന്തോനേഷ്യ, ഈജിപ്ത്, തുർക്കി, അർജന്റീന, ബ്രസീൽ, ദക്ഷിണാഫ്രിക്ക, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, എത്യോപ്യ, വിയറ്റ്നാം, അഫ്ഗാനിസ്ഥാൻ, ലെബനൻ എന്നിവയാണ് യാത്രാ നിരോധനം നേരിടുന്ന രാജ്യങ്ങൾ. ഈ രാജ്യങ്ങളിൽ നിന്നുള്ള വിദേശ നയതന്ത്രജ്ഞർ, ആരോഗ്യ പ്രവർത്തകർ, അവരുടെ കുടുംബങ്ങൾ എന്നിവർക്ക് നേരത്തേതന്നെ നേരിട്ടുള്ള പ്രവേശനം അനുവദിച്ചിരുന്നു. ഇവർക്ക് പുറമെയാണ് ഇപ്പോൾ സഊദിയിൽ നിന്ന് പോകുന്നതിനു മുമ്പ് രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കും നേരിട്ട് വരാനാകും.
മറ്റെല്ലാ വിഭാഗങ്ങളും രാജ്യത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് ഒരു വിലക്കില്ലാത്ത മറ്റൊരു രാജ്യത്ത് 14 ദിവസത്തെ ക്വാറന്റൈൻ ചെലവഴിക്കേണ്ടതുണ്ട്.