Saturday, 27 July - 2024

കൊവിഡ് ഇലക്ട്രോണിക് പാസ്പോർട്ട് നിർബന്ധമാക്കിയേക്കും, പരീക്ഷണ ഘട്ടത്തിൽ സഊദി എയർലൈൻസ്

ക്വാലാലംപൂർ-ജിദ്ദ റൂട്ടിലാണ് പരീക്ഷിക്കുക

റിയാദ്: സുരക്ഷിതമായ വിമാന യാത്ര സംവിധാണിക്കുന്നതിന്റെ ഭാഗമായി ഇലക്ട്രോണിക് പാസ്പോർട്ട് നിർബന്ധമാക്കിയൊക്കുമെന്ന് റിപ്പോർട്ടുകൾ. “അയാട്ട” നടപ്പിലാക്കുന്ന സംവിധാനം പരീക്ഷണതിനൊരുങ്ങുകയാണ് സഊദി ദേശീയ വിമാന കമ്പനിയായ സഊദി എയർലൈൻസ്. അന്താരാഷ്ട്ര യാത്രകളിലേക്കുള്ള സുരക്ഷിതമായ തിരിച്ചുവരവിനെയും കൊറോണ വൈറസ് മഹാമാരി അനന്തരഫലങ്ങളിൽ നിന്ന് വ്യോമയാന മേഖലയുടെ വീണ്ടെടുക്കലിനെയും പിന്തുണയ്ക്കുന്നതിനാണ് ഇത്തരമൊരു സംവിധാനം നടപ്പിലാക്കുന്നത്. ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷനായ “അയാട്ട” യുമായി പരീക്ഷണ സഹകരണ കരാർ ഒപ്പ് വെച്ചതായി സഊദിയ അറിയിച്ചു. “അയാട്ട ട്രാവൽ പാസ്” ഉപോയോഗിച്ചായിരിക്കും ഇത് നടപ്പിലാക്കുക.

ഡിജിറ്റൽ പാസ്‌പോർട്ടുകൾ സൃഷ്ടിക്കാനും ടെസ്റ്റ് ഡാറ്റയും കൊറോണ വൈറസ് വാക്സിനുകളും അപ്‌ലോഡുചെയ്യാനും സുരക്ഷിതമായി പങ്കിടാനും യാത്രക്കാരെ അനുവദിക്കുന്ന മൊബൈൽ ഉപകരണങ്ങൾക്കായുള്ള ഒരു മികച്ച ആപ്ലിക്കേഷനാണ് അയാട്ട ട്രാവൽ പാസ്. എല്ലാ പുറപ്പെടൽ, എത്തിച്ചേരൽ സ്ഥലങ്ങളിലും ആരോഗ്യ ആവശ്യങ്ങൾ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കുന്നതിനാണ് ഇത് ഉപയോഗിക്കുക.

ഏപ്രിൽ 19 ന് ക്വാലാലംപൂർ – ജിദ്ദ റൂട്ടിലാണ് സഊദിയ അയാട്ട ഇലക്ട്രോണിക് ട്രാവലർ ഡോക്യുമെന്റ് പരീക്ഷിക്കുന്നത്. യാത്രക്കാർ മലേഷ്യയിലെ പ്രത്യേക കൊറോണ കേന്ദ്രങ്ങളിൽ പിസിആർ പരീക്ഷാ ആവശ്യകതകൾ പൂർത്തിയാക്കി ഡാറ്റ സഊദി അറേബ്യയിലേക്ക് യാത്ര ചെയ്യുന്നതിനുള്ള അപേക്ഷയിലേക്ക് അപ്‌ലോഡ് ചെയ്യും. സഊദി എയർ ലൈൻസിന്റെ വിവിധ കേന്ദങ്ങളിൽ ഇത് പിന്നീട് നടപ്പാക്കി തുടങ്ങും.

വ്യോമയാന മേഖലയെ വീണ്ടെടുക്കലിലേക്ക് നയിക്കുന്നതിന് വളരെയധികം സഹായിക്കുന്ന നൂതന ഡിജിറ്റൽ ആപ്ലിക്കേഷൻ പ്രയോജനപ്പെടുത്തുന്നതിന് “അയാട്ട” യുമായി സഹകരണം സജീവമാക്കാൻ സഊദി എയർലൈൻസ് ശ്രമിക്കുന്നുവെന്നും കൂടാതെ യാത്രികർ, എയർലൈൻ‌സ്, ലബോറട്ടറികൾ‌, എയർപോർട്ട് സെക്യൂരിറ്റി അതോറിറ്റികൾ‌ എന്നിവയുൾ‌പ്പെടെ ബന്ധപ്പെട്ട എല്ലാ കക്ഷികൾ‌ക്കും യാത്രാ പ്രക്രിയ സുഗമമാക്കുമെന്നും സഊദി എയർലൈൻസിലെ വാണിജ്യകാര്യ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഖാലിദ് അൽ ബസ്സാം പറഞ്ഞു.

Most Popular

error: