റിയാദ്: രാജ്യത്തെ ആദ്യ വനിത ഫുട്ബോൾ കേന്ദ്രം ഉടൻ റിയാദിൽ തുറക്കും. പരിശീലനങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന, ഫുട്ബോളിൽ താൽപ്പര്യമുള്ള പെൺകുട്ടികളെ സ്വീകരിക്കുമെന്ന് പെൺകുട്ടികൾക്കുള്ള പ്രാദേശിക പരിശീലന കേന്ദ്രങ്ങൾ അറിയിച്ചു. സെപ്റ്റംബർ 11 മുതൽ പെൺകുട്ടികളുടെ കഴിവുകൾ അളക്കുന്നതിനായി രണ്ടാഴ്ചത്തെ ഓഡിഷൻ ടെസ്റ്റുകളോടെയാണ് പരിശീലന കേന്ദ്രം ആരംഭിക്കുകയെന്ന് കേന്ദ്രം അറിയിച്ചു.
13 മുതൽ 17 വയസ്സുവരെയുള്ള പെൺകുട്ടികൾക്കാണ് പരിശീലന കേന്ദ്രത്തിലെ പ്രവേശന യോഗ്യത. ക്ലബ്ബുകൾക്കും ദേശീയ ടീമുകൾക്കുമായി 8 മാസം നീണ്ടുനിൽക്കുന്ന പ്രോഗ്രാമിലൂടെ വനിതാ കളിക്കാരെ പ്രാപ്തമാക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. സഊദി അറേബ്യൻ ഫുട്ബോൾ ഫെഡറേഷനിൽ (SAFF) പരിശീലനവും നിരവധി ഫുട്ബോൾ സ്പെഷ്യലിസ്റ്റുകളും ഇവിടെയുണ്ടാകും. റിയാദ് മേഖലയിലെ പെൺകുട്ടികൾക്കുള്ള ആദ്യത്തെ പരിശീലന കേന്ദ്രമാണ് ഇത്.
സമീപ വർഷങ്ങളിൽ സഊദി അറേബ്യയിലെ വനിതാ ഫുട്ബോൾ രംഗം വലിയ സംഭവവികാസങ്ങൾക്ക് സാക്ഷ്യം വഹിച്ചതായി സഊദി ഫെഡറേഷനിലെ വനിതാ ഫുട്ബോൾ വകുപ്പ് ഡയറക്ടർ ലാമിയ ബഹിയാൻ അഭിപ്രായപ്പെട്ടു. രാജ്യത്ത് വനിതാ ഫുട്ബോൾ മേഖല വികസിപ്പിക്കുന്നതിനുള്ള ഏറ്റവും വലിയ ഘട്ടങ്ങളിലൊന്നാണ് പ്രാദേശിക പരിശീലന കേന്ദ്രം സ്ഥാപിക്കുന്നതെന്ന് അവർ പറഞ്ഞു.
കളിക്കാർക്കും പരിശീലകർക്കും സ്വകാര്യത ഉറപ്പുവരുത്തുന്നതിനായി ഒരു മുഴുവൻ വനിതാ ജീവനക്കാരുടെ മേൽനോട്ടത്തിലാണ് കേന്ദ്രം പ്രവർത്തിക്കുക.
രണ്ടാഴ്ച മുമ്പ് സഊദി ഫുട്ബോൾ ഫെഡറേഷൻ (SAFF) സഊദി ദേശീയ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകയായി മോണിക്ക സ്റ്റാബിനെ നിയമിച്ചിരുന്നു. ഫുട്ബോൾ പരിശീലകനും ജർമ്മൻ ഫുട്ബോൾ അംബാസഡർ 2014 അവാർഡ് ജേതാവുമായ സ്റ്റാബ് ഏറ്റവും പ്രശസ്തമായ അസോസിയേഷൻ ഫുട്ബോൾ കളിക്കാരന്റെ പട്ടികയിൽ സ്ഥാനം നേടിയ ആളാണ്. ജർമ്മനിയിൽ ജനിച്ച പ്രശസ്ത സെലിബ്രിറ്റികളുടെ പട്ടികയിലും അവർ സ്ഥാനം പിടിച്ചിട്ടുണ്ട്




