മക്കയിൽ സന്ദർശകൻ ഹോട്ടലിൽ രണ്ട് സഹ താമസക്കാരെ കുത്തികൊലപ്പെടുത്തി

0
3916

മക്ക: മക്കയിൽ സന്ദർശകനത്തിനെത്തിയ വിദേശി ഹോട്ടലിലെ താമസ കേന്ദ്രത്തിൽ രണ്ട് സഹ താമസക്കാരെ കുത്തികൊലപ്പെടുത്തി. അൾജീരിയൻ പൗരനാണ് ഇതേ രാജ്യക്കാരായ മറ്റ് സന്ദർശകരെ ആക്രമിക്കുകയും കുത്തുകയും ചെയ്തതെന്ന് മക്ക അൽ പോലീസ് അറിയിച്ചു. സംഭവശേഷം ഹോട്ടലിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ പോലീസ് തിരച്ചിലിനിടെ കണ്ടെത്തി.

ഒരു ഹോട്ടലിൽ വെച്ചാണ് കുത്തേറ്റ സംഭവം നടന്നതെന്നും, അറസ്റ്റ് ചെയ്യുന്നതിനുമുമ്പ് കുറ്റവാളി സൈറ്റിൽ നിന്ന് ഓടിപ്പോയെന്നും അയാൾക്കെതിരെ പതിവ് നടപടികൾ തുടർന്നുവെന്നും മക്ക പോലീസ് അറിയിച്ചു.

മറ്റ് സന്ദർശകർക്ക് നെഞ്ചിലും പുറകിലും 15 ലധികം കുത്തുകൾ ഏറ്റതായും ഇത് അവരുടെ മരണത്തിന് കാരണമായതായും അധികൃതരെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഒരു സന്ദർശകൻ ഇടനാഴിയിൽ രക്തത്തിൽ കുളിച്ചു കിടക്കുന്നുവെന്നും മരണത്തെ മല്ലിടുന്നുവെന്നും അറിയിച്ച് സംഭവം ശ്രദ്ധയിൽ പെട്ട ഹോട്ടൽ ജീവനക്കാരിലൊരാൾ റിസപ്ഷനിസ്റ്റിനെ അറിയിക്കുകയായിരുന്നു. ഹോട്ടലിലെ ക്യാമറകൾ പരിശോധിച്ചാണ് കുറ്റവാളിയെ തിരിച്ചറിഞ്ഞത്. ഹോട്ടലിൽ നിന്ന് പ്രതി ഓടി രക്ഷപ്പെടുന്നതിനിടെ ഹോട്ടലിന്റെ പരിസരത്ത് വെച്ച് അറസ്റ്റ് ചെയ്തു.

മരിച്ച രണ്ട് പേരുടെയും മൃതദേഹങ്ങൾ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. കുറ്റകൃത്യത്തെക്കുറിച്ചുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഫോറൻസിക് പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള നടപടികൾ കൈകൊണ്ടിട്ടുണ്ട്.