സഊദിയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും താമസ തൊഴിൽ ചട്ടങ്ങൾ ലംഘിച്ച 15,894 പേരെ അറസ്റ്റ് ചെയ്തു

0
1229

റിയാദ്: സഊദിയുടെ വിവിധ പ്രദേശങ്ങളിൽ ഒരാഴ്ചയ്ക്കുള്ളിൽ താമസ തൊഴിൽ നിയമങ്ങൾ അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 15,894 പേരെ അറസ്റ്റ് ചെയ്തു.

സെപ്തംബർ 29 മുതൽ ഒക്ടോബർ 5 വരെ രാജ്യത്തുടനീളം സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകൾ നടത്തിയ സംയുക്ത ഫീൽഡ് കാമ്പെയ്‌നിനിടെയാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

9,192 താമസ ലംഘകരും 3,968 അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചവരും 2,734 തൊഴിൽ നിയമ ലംഘകരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.

രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടയിൽ മറ്റു 313 പേർ അറസ്റ്റിലായി. 51% യെമനികളും 37% എത്യോപ്യക്കാരും 12% മറ്റ് രാജ്യക്കാരുമാണ്. 42 നിയമലംഘകർ സഊദി അറേബ്യയിൽ നിന്ന് പുറത്തേക്ക് പോകാൻ ശ്രമിച്ച് പിടിക്കപ്പെട്ടു.

താമസ തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടു വരികയും അഭയം നൽകുകയും ചെയ്തിരുന്ന 14 പേരും അറസ്റ്റിലായി.

മൊത്തം 48,911 നിയമലംഘകർ നിലവിൽ നിയന്ത്രണങ്ങൾ ലംഘിച്ചതിന് നടപടിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ട്. അതിൽ 45,422 പുരുഷന്മാരും 3,489 സ്ത്രീകളുമാണ്.
അവരിൽ 38,790 നിയമലംഘകരെ യാത്രാരേഖകൾ ലഭിക്കുന്നതിന് അവരുടെ നയതന്ത്ര ദൗത്യങ്ങളിലേക്ക് മാറ്റി.

2,169 നിയമലംഘകരെ അവരുടെ യാത്രാ രേഖകൾ പൂർത്തിയാക്കാൻ കൈമാറുകയുണ് ചെയ്തു. 8,234 നിയമലംഘകരെ നാടുകടത്തി.

ഒരു നുഴഞ്ഞുകയറ്റക്കാരന് രാജ്യത്തിലേക്കുള്ള പ്രവേശനം സുഗമമാക്കുകയോ ഗതാഗതമോ അഭയമോ ഏതെങ്കിലും സഹായമോ സേവനമോ നൽകുകയോ ചെയ്യുന്നവർക്ക് 15 വർഷം വരെ തടവും പരമാവധി 1 മില്യൺ റിയാൽ പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വീണ്ടും ഊന്നിപ്പറഞ്ഞു