കാസർകോട്ട് 16-കാരിയെ അഞ്ച് പേർ പീഡിപ്പിച്ചു, 15-കാരനുൾപ്പെടെ പ്രതികൾ; രണ്ടുപേർ പിടിയിൽ

0
43

ചെറുവത്തൂർ (കാസർകോട്): ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 16-കാരിയെ പീഡിപ്പിച്ചെന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. പോത്താങ്കണ്ടത്തെ നൗഷാദ്, തൃക്കരിപ്പൂരിലെ ഫായിസ് എന്നിവരെയാണ് ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്. ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. പ്രതിപ്പട്ടികയിലെ ഒരാൾ മരണപ്പെട്ടു. ഒരാൾ ദുബായിലും മറ്റൊരാൾ പ്രായപൂർത്തിയാകാത്ത കുട്ടിയുമാണ്.

വിദ്യാലയത്തിൽ നടത്തിയ കൗൺസിലിങിലാണ് പീഡനപരമ്പയുടെ വിവരം അതിജീവിത വെളിപ്പെടുത്തിയത്. ഇതേത്തുടർന്ന് വിദ്യാലയാധികൃതർ ചൈൽഡ് ലൈനിൽ വിവരമറിച്ചു. ചൈൽഡ് ലൈനിന്റെ ഇടപെടലിനെ തുടർന്ന് ചന്തേര പോലീസ് അഞ്ച് പേർക്കെതിയെ പോക്‌സോ കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു.

സമീപമാസങ്ങളിലാണ് പെൺകുട്ടിയെ അഞ്ച് പേർ പീഡിപ്പിച്ചത്. പ്രതികളിൽ പരാതിക്കാരിയുടെ സഹോദരി ഭർത്താവും ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിലെ പതിനഞ്ചുകാരനുമുണ്ട്. തൃക്കരിപ്പൂർ സ്വദേശി റാഷിദ് ആണ് മറ്റൊരു പ്രതി. ഇയാൾ ദുബായിലാണ്. പെൺകുട്ടിയുടെ സഹോദരീഭർത്താവായ പ്രതി അടുത്തിടെ മരിച്ചിരുന്നു.