അരവിന്ദ് കെജ്‌രിവാളെന്ന വൻ മരം വീണു!, സിസോദിയയ്ക്കും തോൽവി; ഡൽഹി മുഖ്യമന്ത്രിയാകാൻ ബിജെപി തിരഞ്ഞെടുക്കുക കരുത്തനായ സ്ഥാനാർത്ഥിയെ; സാധ്യതാ പട്ടികയിലുള്ളവർ ഇവർ

0
1491

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അരവിന്ദ് കെജ്‌രിവാളിന്റെ ആധിപത്യത്തിന് അന്ത്യം. വന്‍ തിരിച്ചടിക്കിടയിലും പാര്‍ട്ടിയുടെ മുഖമായ കെജ് രിവാള്‍ കൂടി തോറ്റതോടെ എഎപിയുടെ പതനം പൂര്‍ണമായി. ന്യൂഡല്‍ഹി മണ്ഡലത്തില്‍ ബി.ജെ.പിയുടെ പര്‍വേശ് സാഹിബ് സിങ്ങിനോടാണ് കെജ്‌രിവാള്‍ പരാജയപ്പെട്ടത്. 1844 വോട്ടിനായിരുന്നു തോല്‍വി. 70 അംഗ സഭയിൽ 35 സീറ്റുകളാണ് അധികാരം നേടാൻ ആവശ്യം.

കെജ്‌രിവാള്‍ 20190 വോട്ട് നേടിയപ്പോള്‍ പര്‍വേശ് 22034 വോട്ടും നേടി. മൂന്നാമതെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും ഷീലാ ദീക്ഷിതിന്റെ മകനുമായ സന്ദീപ് ദീക്ഷിത് നേടിയ 3503 വോട്ടും കെജ്‌രിവാളിന്റെ പരാജയത്തില്‍ നിര്‍ണായകമായി. 2013-ല്‍ ഷീലാ ദീക്ഷിതിനെ തോല്‍പിച്ചായിരുന്നു കെജ് രിവാളിന്റെ വരവ്.

ജംഗ്പുരയില്‍ മനീഷ് സിസോദിയയ്ക്കും കാലിടറി. 572 വോട്ടിനായിരുന്നു സിസോദിയയുടെ തോല്‍വി. ബി.ജെ.പിയുടെ തര്‍വീന്ദര്‍ സിങ്ങാണ് ഇവിടെ വിജയിച്ചത്. മനീഷ് സിസോദിയ 34060 വോട്ട് നേടിയപ്പോള്‍ തര്‍വീന്ദര്‍ 34632 വോട്ട് നേടി.

ഇതിനോടകം തന്നെ ബി ജെ പി ആസ്ഥാനത്ത് ആഘോഷം തുടങ്ങി കഴിഞ്ഞു. ബി ജെ പി വിജയിച്ചാൽ ആരാകും മുഖ്യമന്ത്രി എന്ന ചർച്ചകളും ഇതോടെ സജീവമാകുകയാണ്.

ഡൽഹി മുഖ്യമന്ത്രിയാകാൻ ബിജെപി ആരെയാണ് തിരഞ്ഞെടുക്കുക: സാധ്യതയുള്ള പേരുകൾ

പർവേശ് വെർമ; ന്യൂഡൽഹി മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയും ബി ജെ പിയുടെ കരുത്തനായ നേതാവുമായ പർവേശ് വെർമയുടെ പേരാണ് ചർച്ചകളിൽ ഇടംപിടിക്കുന്നത്. മുൻ ഡൽഹി മുഖ്യമന്ത്രി സാഹിബ് വെർമയുടെ മകനാണ് പർവേശ്. ജാട്ട് വിഭാഗത്തിൽ നിന്നുള്ള നേതാവാണ് പർവേശ് ന്യൂഡൽഹി മണ്ഡലത്തിൽ അരവിന്ദ് കെജ്രിവാളിനെതിരായ മത്സരിക്കുന്നത്. നിലവിൽ മണ്ഡലത്തിൽ പർവേശ് ആണ് ലീഡ് ചെയ്യുന്നത്.

രമേശ് ബിധുരി: മുൻ എംപിയും പ്രമുഖ ഗുർജാർ നേതാവുമായ രമേശ് ബിധുരി, ആം ആദ്മി പാർട്ടിയുടെ അതിഷി സിങ്ങിനെതിരെയാണ് മത്സരിക്കുന്നത്. തുറന്നുപറയുന്ന സ്വഭാവത്തിന് പേരുകേട്ട അദ്ദേഹം ബിജെപിയുടെ ഡൽഹി രാഷ്ട്രീയത്തിലെ ഒരു പ്രധാന വ്യക്തിയായി തുടരുന്നു. ഒരു വലിയ വിജയം നേടിയാൽ അദ്ദേഹത്തിന് സർക്കാരിൽ ഒരു പ്രധാന പങ്ക് നേടാൻ വഴിയൊരുക്കും.

ബൻസുരി സ്വരാജ്: അന്തരിച്ച വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ മകൾ. ന്യൂഡൽഹിയിൽ നിന്നുള്ള ആദ്യമായി എംപിയായ ബൻസുരി സ്വരാജ് – വളരെ പെട്ടെന്ന് തന്നെ ബിജെപിയിൽ തനിക്കായി ഒരു പേര് ഉണ്ടാക്കി. ഒരിക്കൽ അടൽ ബിഹാരി വാജ്‌പേയിയും എൽ കെ അദ്വാനിയും കൈവശം വച്ചിരുന്ന ചരിത്രപരമായ സീറ്റിൽ നിന്ന് മത്സരിച്ച് അവർ രാഷ്ട്രീയ തുടക്കം ലഭിച്ചു.

സ്മൃതി ഇറാനി: ഒരുകാലത്ത് ബിജെപിയിൽ ഉന്നതസ്ഥാനം വഹിച്ചിരുന്ന സ്മൃതി ഇറാനി, ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ കിഷോരി ലാൽ ശർമ്മയോട് ലോക്‌സഭയിൽ പരാജയപ്പെട്ടതിനെത്തുടർന്ന് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. എന്നിരുന്നാലും, ഡൽഹി തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുമ്പോൾ, അവരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ദുഷ്യന്ത് ഗൗതം: ബിജെപിയുടെ ദേശീയ ജനറൽ സെക്രട്ടറിയും ദളിത് നേതാവുമായ ദുഷ്യന്ത് ഗൗതം, കരോൾ ബാഗിലെ സംവരണ മണ്ഡലത്തിൽ നിന്ന് എഎപിയുടെ വിശേഷ് രവിക്കെതിരെ മത്സരിക്കുന്നു. മുമ്പ് രാജ്യസഭാ എംപിയായി സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമാണ്. ബിജെപിയിലെ അദ്ദേഹത്തിന്റെ സീനിയോറിറ്റിയും ദളിത് പ്രാതിനിധ്യവും ആ സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ സാധ്യതകളെ ശക്തിപ്പെടുത്തുന്നു.

അതേസമയം വിദ്വേഷ പ്രസംഗങ്ങളുടെ പേരിൾ വിവാദങ്ങളിൽ നിറഞ്ഞ നേതാവ് കൂടിയാണ് പർവേശ് 2020 ൽ നിയമസഭ തിരഞ്ഞെടുപ്പ് വേളയിൽ കെജ്രിവാളിനെ ഭീകരവാദിയെന്ന പർവേശ് വിളിച്ചത് വലിയ വിമർശനത്തിന് വഴിവെച്ചിരുന്നു. സംഭവത്തിൽ പർവേശിനെ 24 മണിക്കൂറത്തേക്ക് പ്രചരത്തിൽ നിന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയിരുന്നു.

ഇതേ വിവാദങ്ങളും വിദ്വേഷ പ്രസംഗങ്ങളും തന്നെയാണ് പർവേശ് ബി ജെ പി നേതൃത്വത്തിന്റെ ഗുഡ് ലിസ്റ്റിൽ ഇടംപിടിക്കാൻ കാരണമായത്. ഡൽഹിയിൽ ഭരണം ലഭിച്ചാൽ അതുകൊണ്ട് തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പർവേശിനെ നേതൃതം പരിഗണിക്കാനുള്ള സാധ്യത കൽപ്പിക്കപ്പെടുന്നുണ്ട്.

പർവേശിനെ കൂടാതെ ബി ജെ പി ദേശീയ ജനറൽ സെക്രട്ടറിയും ദളിത് നേതാവുമായ ദുഷ്യന്ത് ഗൗതം, മുതിർന്ന നേതാവായ വിജേന്ദർ ഗുപ്ത, വനിത നേതാക്കളായ രേഖ ഗുപ്ത, ഷിഖ റായ്, സിഖ് നേതാവായ മൻജിന്ദർ സിംഗ് സിർസ, രവീന്ദ്ര സിംഗ് നേഗി, കപിൽ മിശ്ര എന്നിവരുടെ പേരുകൾക്കും സാധ്യത കൽപ്പിക്കുന്നുണ്ട്. അതേസമയം മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ ദേശീയ നേതൃത്വം തീരുമാനമെടുക്കുമെന്നാണ് ഡൽഹി ബി ജെ പി ഘടകം പറയുന്നത്.