കാറിലുള്ളവര്‍ ഭീതിയോടെ കരഞ്ഞു; മലപ്പുറം കൂരിയാട് ദേശീയപാത തകരുന്ന വിഡിയോ പുറത്ത്

0
3465

മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്ന ദൃശ്യം പുറത്ത്. കാറുകളില്‍ ഉണ്ടായിരുന്നവര്‍ അദ്ഭുതകരമായി രക്ഷപ്പെടുന്നതും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ കരയുന്നതും ദൃശ്യങ്ങളില്‍ കാണാം. ശബ്ദംകേട്ട് ഓടിയെത്തിയ സമീപത്തെ ഡോക്ടറാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇതിനിടെ കോഴിക്കോട് ചെറുകുളം അടിപ്പാതയിലും പുതിയ വിള്ളല്‍‌ കണ്ടെത്തി. വെങ്ങളം–രാമനാട്ടുകര ബൈപ്പാസ് റോഡിലാണ് വിള്ളല്‍ ഉണ്ടായത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

അതേസമയം, കാസർകോട് ജില്ലയിൽ ദേശീയപാത കടന്നുപോകുന്ന 56 ഇടങ്ങളിൽ അപകട സാധ്യതയുള്ളതായി വിദഗ്ധസമിതിയുടെ കണ്ടെത്തൽ. ജില്ലാ കലക്ടര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടേതാണ് കണ്ടെത്തല്‍. കാലവര്‍ഷത്തിന് മുന്‍പേ ഇത് പരിഹരിക്കണമെന്ന് കരാര്‍ കമ്പനിക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. അതേസമയം, മലപ്പുറത്ത് വയൽ പ്രദേശമുള്ളയിടങ്ങളില്‍ കൂരിയാടിന് സമാനമായ രീതിയിലാണോ കരാര്‍ കമ്പനി നിര്‍മാണം നടത്തിയതെന്ന് ദേശീയപാത അതോറിറ്റി അന്വേഷിക്കും. തൃശൂർ ചാവക്കാട് മണത്തലയിലെ മേൽപ്പാലത്തില്‍ കണ്ടെത്തിയ വിള്ളല്‍ ദേശീയപാത അധികൃതർ വീണ്ടും ടാര്‍ ചെയ്തു.

നിര്‍മാണത്തിലെ അപാകതകള്‍ മറനീക്കി പുറത്തുവന്നതോടെ അവകാശവാദങ്ങളില്‍ നിന്ന് പിന്‍വാങ്ങി സര്‍ക്കാര്‍. നിര്‍മാണം പൂര്‍ണമായും ദേശീയപാത അതോറിറ്റിയുടെ ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും പ്രഖ്യാപിച്ചുകഴിഞ്ഞു. ദേശീയപാത നിർമാണത്തിന്റെ പുരോഗതി സംസ്ഥാന സർക്കാരിൻ്റെ മേൽനോട്ടത്തിലാണ് വിലയിരുത്തുന്നതെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പഴയ അവകാശവാദങ്ങൾ ഇതോടെ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.

കാറിലുള്ളവര്‍ ഭീതിയോടെ കരഞ്ഞു; മലപ്പുറം കൂരിയാട് ദേശീയപാത തകരുന്ന വിഡിയോ റിപ്പോർട്ട് 👇

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക