തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെയും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെയും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഊഷ്മളമായി കണ്ടുപിരിഞ്ഞിട്ടും പകരക്കാരനെ പ്രഖ്യാപിക്കാൻ അമാന്തിച്ചതു സ്ഥിതിഗതികൾ വഷളാക്കിയെന്ന വിലയിരുത്തലിലാണ് കേരളത്തിലെ പ്രമുഖ നേതാക്കൾ.
നിലപാടു കടുപ്പിക്കാൻ സുധാകരനും അദ്ദേഹം മാറേണ്ടെന്ന പരസ്യപ്രതികരണം ചില നേതാക്കളിൽനിന്നുണ്ടാകാനും സമയം ലഭിച്ചു. സുഗമമായി നീങ്ങിയിരുന്ന നേതൃമാറ്റ നടപടികളാണ് ആശയക്കുഴപ്പവും അനിശ്ചിതത്വവുമായതോടെ വഴിമുട്ടിയത്.
