ജിദ്ദ: അതിവിശാലമായ വിസ്തീർണ്ണവും ഭൂമിശാസ്ത്രപരമായ സ്വഭാവവും കാരണം ആവാസവ്യവസ്ഥയുടെ വൈവിധ്യമാണ് വടക്കൻ അതിർത്തി മേഖലയുടെ സവിശേഷത.
“ഫറവോ കൊമ്പൻ മൂങ്ങ” എന്ന പക്ഷിയെ ഈയിടെ കിഴക്കൻ കാട്ടുഗ്രാമത്തിൽ കണ്ടെത്തി.
കൊമ്പുള്ള മൂങ്ങകളുടെ ജനുസ്സിലെ യഥാർത്ഥ മൂങ്ങ കുടുംബത്തിൽ നിന്നുള്ള ഇരപിടിയൻ പക്ഷിയായി ഇതിനെ തരംതിരിച്ചിരിക്കുന്നു. നോർത്ത് ആഫ്രിക്കയിലെ സഹാറൻ മരുഭൂമിയിലും അറേബ്യൻ മരുഭൂമികളിലും ഇവയുടെ സാന്നിധ്യമുണ്ട്.
ഇവക്ക് കറുപ്പ് പൊട്ടുകൾ ചേർന്ന സ്വർണമണലിന്റെ നിറമാണ്. ഓറഞ്ചു നിറത്തിലുള്ള വലിയ കണ്ണുകൾ പ്രത്യേകതയാണ്. ഇവയുടെ മുഖത്തിന് ചുറ്റും കറുത്ത തൂവലുകളുടെ ഒരു നിരയും ഉണ്ട്. തലക്ക് മുകളിൽ കൊമ്പിനെ അനുസ്മരിപ്പിക്കുന്ന കിന്നരി തൂവലുകളുമുണ്ട്.
തുറസ്സായ മരുഭൂമികളിലാണ് ജീവിക്കുന്ന ഈ മൂങ്ങകൾ ജീവിതകാലം മുഴുവൻ ഒരു ഇണയോടൊപ്പം മാത്രമാണ് കഴിയുക. പ്രജനന കാലത്ത് മരുഭൂമിയിലെ വാദികളിലും ചെറുകുന്നിൻ പ്രദേശങ്ങളിലും മാളങ്ങളിലും ചെറു ഗുഹകളിലുമാണ് കൂടുകൂട്ടാറ്.
പ്രതിദിനം രണ്ടോ മൂന്നോ എലികൾ എന്ന തോതിൽ മരുഭൂമിയിലെ എലിയാണ് പ്രധാന ഭക്ഷണം എന്നതിനാൽ പാരിസ്ഥിതിക സന്തുലിതാവസ്ഥയിൽ ഫറവോ കൊമ്പൻ മൂങ്ങ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് അമൻ എൻവയോൺമെൻ്റൽ സൊസൈറ്റി അംഗമായ അദ്നാൻ ഖലീഫ പറഞ്ഞു. മൂങ്ങ പ്രതിവർഷം 1,500-ലധികം എലികളെ തിന്നുന്നതായി ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
