റിയാദ്: സഊദിയിൽ മയക്കുമരുന്ന് കേസിൽ ഇന്ത്യക്കാരന് വധശിക്ഷ വിധിച്ചു. മീറത്ത് മുണ്ടാലി പോലീസ് സ്റ്റേഷൻ പരിധിയിലെ റചൗട്ടി ഗ്രാമത്തിൽ താമസിക്കുന്ന മൊഹമ്മദ് സായിദിനാണ് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചത്. മുപ്പത്തിയാറു വയസുകാരനാണ് മുഹമ്മദ് സായിദ്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
മയക്കുമരുന്ന് കേസിൽ 2023 ജനുവരി 15 മുതൽ സായിദ് ജിദ്ദ സെൻട്രൽ ജയിലിലാണ്. ചൊവ്വാഴ്ച മുണ്ടലി പോലീസ്, റചൗട്ടി ഗ്രാമത്തിലെ കുടുംബത്തിന് സഊദി ശിക്ഷാ സംബന്ധിച്ച് വിവരം നൽകി. അവർക്ക് (കുടുംബാംഗങ്ങൾക്ക്) വാദിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, അവർക്ക് സഊദി അറേബ്യയിലെ ആഭ്യന്തര മന്ത്രാലയത്തെയും കോടതിയെയും ബന്ധപ്പെടാമെന്നും അറിയിപ്പിൽ വ്യക്തമാക്കി.
മയക്കുമരുന്ന് കേസിൽ സായിദ് 2023 ജനുവരി 15 മുതൽ സഊദി അറേബ്യയിലെ ജിദ്ദ സെൻട്രൽ ജയിലിൽ തടവിലാണെന്ന് നോട്ടീസിൽ പറയുന്നു. കേസിൻ്റെ വിചാരണ മക്കയിലെ ക്രിമിനൽ കോടതിയിലാണ് നടന്നത്. ഇവിടെയാണ് സെയ്ദിനെ വധശിക്ഷയ്ക്ക് വിധിച്ചത്. പോലീസ് സായിദിൻ്റെ കുടുംബത്തെ കണ്ടതായും അവർക്ക് നോട്ടീസ് ലഭിച്ചതായും കിത്തൗർ ഏരിയയിലെ സർക്കിൾ ഓഫീസർ പ്രമോദ് കുമാർ സിംഗ് സ്ഥിരീകരിച്ചു.
അതേസമയം, ഇദ്ദേഹത്തെ കള്ളക്കേസിൽ കുടുക്കിയെന്നാണ് കുടുംബം പറയുന്നത്. 2018 ൽ സഊദി അറേബ്യയിൽ എത്തിയ സായിദ് ഒരു കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്നതായി ഇളയ സഹോദരൻ മുഹമ്മദ് സാദ് പറഞ്ഞു. പിന്നീട് ഒരു അപകടമുണ്ടായെന്നും ഭക്ഷണത്തിനും മറ്റ് ദൈനംദിന ആവശ്യങ്ങൾക്കുമായി ഒരു പ്രാദേശിക പോലീസുകാരന്റെ ഡ്രൈവർ ആയി നിർത്തിയെന്നും സഹോദരൻ പറഞ്ഞു. തന്നെ ഇന്ത്യയിലേക്ക് മടങ്ങാൻ അനുവദിക്കണമെന്ന് സായിദ് ആവശ്യപ്പെട്ടതിനെ തുടർന്ന് തൊഴിലുടമ സഹോദരനെ കള്ളക്കേസിൽ കുടുക്കുകയായിരുന്നെന്ന് സാദ് പറഞ്ഞു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
