ചേലക്കരയിൽ എല്‍ഡിഎഫ്, വയനാട്ടിൽ യുഡിഎഫ്, പാലക്കാട് ?

0
695

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പാലക്കാട്ട് യുഡിഎഫിനു ഞെട്ടിപ്പിക്കുന്ന മുന്നേറ്റം. മൂന്നാം റൗണ്ട് വോട്ട് എണ്ണുമ്പോൾ 708 വോട്ടുമായാണ് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ മുന്നിട്ടുനിൽക്കുന്നത്. ബിജെപി ശക്തികേന്ദ്രമായ പാലക്കാട് നഗരസഭയിലാണ് എൻഡിഎ സ്ഥാനാർഥി സി. കൃഷ്ണകുമാറിനെ രാഹുൽ പിന്നിലാക്കിയത്.

ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ പാലക്കാട് ബിജെപിയും ചേലക്കരയില്‍ സിപിഎമ്മും വയനാട്ടില്‍ യുഡിഎഫുമാണ് മുന്നിട്ട് നിന്നത്. ഈ സ്ഥിതി തന്നെയാണ് ഇപ്പോഴും തുടരുന്നത്.

ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം പ്രിയങ്ക ഗാന്ധിയുടെ ലീഡ് അരലക്ഷവും കടന്നു. ചേലക്കരയില്‍ യു.ആർ.പ്രദീപ് 5,834 വോട്ടിനും മുന്നിട്ടുനില്‍ക്കുകയാണ്.

മൂന്ന് മണ്ഡലങ്ങളിൽ ത്രികോണ മത്സരം നടന്നത് പാലക്കാട് തന്നെയാണ്. പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് അനായാസ ജയം സാധ്യമാകുമോ? ഡോ.പി. സരിനിലൂടെ എൽഡിഎഫ് വിജയക്കൊടി പാറിക്കുമോ അതോ കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്ന ബിജെപി സി കൃഷ്ണകുമാറിലൂടെ ഇത്തവണ നിയമസഭയിൽ ഒരു സീറ്റ് ഉറപ്പിക്കുമോ. പാലക്കാട് ഫലം പ്രവചനാതീതമാണ്.

ചേലക്കര നിലനിർത്തുക എൽഡിഎഫിന് വളരെ സുപ്രാധാനമാണ്. മറിച്ചായാൽ സർക്കാർ പല ചോദ്യങ്ങൾക്കും മറുപടി പറയേണ്ടി വരും. വയനാട്ടിൽ യുഡിഎഫിന് ആശങ്കയേ ഇല്ല. പ്രിയങ്കാ ഗാന്ധിയുടെ ഭൂരിപക്ഷം എത്രയാകും എന്നതിലാണ് കണക്കൂട്ടലുകൾ.