തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് നിന്ന് എം.ആർ അജിത് കുമാറിനെ മാറ്റും. എഡിജിപിമാരായ ബൽറാം കുമാർ ഉപാധ്യായ, എച്ച്. വെങ്കടേഷ്, എസ്.ശ്രീജിത്ത് എന്നിവരാണ് പകരം പരിഗണനയിൽ.
പി.വി.അൻവറുമായുള്ള വിവാദ ഫോൺ സംഭാഷണത്തിന്റെ പേരിലാണ് പത്തനംതിട്ട എസ്.പി സുജിത് ദാസിനെ സസ്പെന്റ് ചെയ്യുന്നത്. അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണ ചുമതല ഡിജിപിമാരായ കെ.പത്മകുമാറിനോ യോഗേഷ് ഗുപ്തയ്ക്കോ നൽകും.
മലപ്പുറം എസ്പിയായിരിക്കെ ഔദ്യോഗിക വസതിയിൽനിന്നു മരം മുറിച്ചുകടത്തിയെന്ന ആരോപണംസുജിത് ദാസിനെതിരെയുണ്ട്. ഇതുമായി ബന്ധപ്പെട്ടു നിലവിലെ മലപ്പുറം എസ്പിക്കു പി.വി.അൻവർ എംഎൽഎ നൽകിയ പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് അൻവറിനെ, സുജിത് ദാസ് ഫോണിൽ ബന്ധപ്പെട്ടത്.