ജിദ്ദ: ഞായറാഴ്ച വൈകിട്ട് റമദാൻ മാസപ്പിറവി നിരീക്ഷിക്കാൻ ആഹ്വാനം. സഊദി സുപ്രിംകോടതിയാണ് രാജ്യത്തെ വിശ്വാസി ജനങ്ങളോട് മാസപ്പിറവി നിരീക്ഷിക്കാൻ ആവശ്യപ്പെട്ടത്. ഞായറാഴ്ച ശഅബാൻ 29 പൂർത്തിയാകുന്ന സാഹചര്യത്തിലാണിത്.
മാസപ്പിറ ദർശിക്കുന്നവർ അടുത്തുള്ള കോടതിയെ അറിയിക്കുവാനും സുപ്രിംകോടതി അഭ്യർഥിച്ചു. ഒപ്പം മാസപ്പിറവിക്ക് സാക്ഷികളായവരും അവരുടെ സാക്ഷ്യം രേഖപ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. ഞായറാഴ്ച മാസപ്പിറ രേഖപ്പെടുത്തുകയാണെങ്കിൽ സൗദിയുൾപ്പെടുന്ന ഗൾഫ് രാജ്യങ്ങളിൽ തിങ്കളാഴ്ച റമസാൻ വ്രതം തുടങ്ങും.