‘മ’ പിന്നെ ബീപ്പ് ശബ്ദം, സൈബറിടത്ത് ആഘോഷമായ വിവാദ വാക്ക് എന്തായിരുന്നുവെന്ന് വെളിപ്പെടുത്തി കെ സുധാകരൻ, എത്ര പ്രകോപനവും ദേഷ്യവുമുണ്ടായാലും ഞാനുപയോഗിക്കാത്ത ഒരു വാക്കാണത്, ഞാൻ പറഞ്ഞത് ഇതാണ്

0
2067

പത്തനംതിട്ട: ആലപ്പുഴയിലെ വാർത്താസമ്മേളന വിവാദം തന്നെ ഏറെ വേദനിപ്പിച്ചുവെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ.  ‘നെഞ്ചിൽ കൈ വച്ചു ഞാൻ പറയുന്നു, ഇന്ന് വരെ എത്ര പ്രകോപനവും ദേഷ്യവുമുണ്ടായാലും ഞാനുപയോഗിക്കാത്ത ഒരു വാക്കാണത്. എന്റെ കുടുംബത്തോട്, സ്റ്റാഫിനോട്, സഹപ്രവർത്തകരോട് നിങ്ങൾക്കത് ചോദിക്കാം ’  പക്ഷേ മര്യാദ വേണം എന്നത് ദേഷ്യം വരുമ്പോൾ സ്ഥിരമായി പറയാറുള്ളതാണ്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഞാൻ അസഭ്യം പറ‍ഞ്ഞുവെന്നു പറയുന്ന ഭാഗം സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ കൂടി ഞാൻ കേട്ടു. ‘മര്യാദ വേണ്ടേ’, എന്ന വാചകം കുറച്ച് കടുപ്പിച്ചു പറഞ്ഞപ്പോൾ പാതി വഴിയിൽ അത് എന്റെ സഹപ്രവർത്തകർ തടഞ്ഞു. അപ്പോൾ അത് തെറ്റിദ്ധാരണ ജനിപ്പിക്കുന്ന ഒരു അസഭ്യ വാക്കാണോ എന്ന സംശയം ഉണ്ടാക്കിയെന്നും അദ്ദേഹം  പറഞ്ഞു. 

പ്രതി ഞാനല്ല, മൈക്കാണ്… ആലപ്പുഴയിൽ കെപിസിസിയുടെ സമരാഗ്നി ജനകീയ പ്രക്ഷോഭയാത്രയോടനുബന്ധിച്ചു നടന്ന ജനകീയ ചർച്ചാസദസ്സ് കഴിഞ്ഞിറങ്ങുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ കയ്യിൽപിടിച്ച് കുശലംപറയുന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. പ്രതിപക്ഷ നേതാവ് എത്താൻ വൈകിയതിലുള്ള കെ.സുധാകരന്റെ നീരസത്തിന്റെ അസഭ്യപദ പ്രയോഗം മൈക്കിലൂടെ പുറത്തുവന്നത് ചർച്ചയാകുമ്പോഴായിരുന്നു ഇത്. ചിത്രം കടപ്പാട്: അരുൺ ശ്രീധർ ∙ മനോരമ

‘എന്റെ രാഷ്ട്രീയ ജിവതത്തിൽ ഒരുപാട് ആരോപണങ്ങൾ എനിക്കെതിരേ ഉയർന്നിട്ടുണ്ട്. അതൊന്നും വിശദീകരിക്കാൻ പോയിട്ടില്ല.എന്നാൽ ഇത് അങ്ങനെയല്ല, കെ.സുധാകരൻ എന്ന വ്യക്തിയുടെ മേൽ മാത്രം നിൽക്കുന്ന ആരോപണമല്ല. കെപിസിസി പ്രസിഡന്റിന്റെ മേൽ നിൽക്കുന്ന ആരോപണമാണ് ’ സുധാകരൻ പറഞ്ഞു.

എല്ലാ മാധ്യമ പ്രവർത്തകരും അവിടെയുണ്ടായിരുന്നു. എന്നാൽ സിപിഎം നിയന്ത്രണത്തിലുള്ള ചാനലും മറ്റൊരു ചാനലും ചേർന്നാണു ആദ്യം ഈ വിവാദം സൃഷ്ടിച്ചത്. അവരൊക്കെ മാധ്യമ പ്രവർത്തനം മാത്രമല്ല രാഷ്ട്രീയ പ്രവർത്തനം കൂടിയാണ് നടത്തുന്നത്. ഇത് സ്വന്തം നിലയ്ക്ക് അന്വേഷിക്കുമെന്നും  കെ.സുധാകരൻ പറഞ്ഞു.

ഇതിനു മുൻപും വ്യാജവാർത്തയ്ക്കെതിരെ നിയമപോരാട്ടം നടത്തുകയും മാപ്പ് പറയിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തവണയും വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ സീറ്റിൽ മൽസരിക്കുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക