ഹജ്ജ് തീർത്ഥാടകരെ വഞ്ചിച്ചു; മലയാളി ടൂർ ഓപ്പറേറ്റർ യുഎഇയിൽ അറസ്റ്റിൽ

0
2002

ദുബൈ: യു.എ.ഇയിൽ ഹജ്ജ് തീർഥാകരെ വഞ്ചിച്ച കേസിൽ മലയാളിയായ ടൂർ ഓപറേറ്റർ അറസ്റ്റിൽ. ഷാർജ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബൈത്തുൽ അതീഖ് ട്രാവൽ ഏജൻസി ഉടമ ഷബിൻ റഷീദി (44) നെയാണ് ദുബൈ പൊലീസ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹം ആലുവ സ്വദേശിയാണെന്ന് തട്ടിപ്പിന്റെ ഇരകൾ പറഞ്ഞു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഹജ്ജിന് കൊണ്ടുപോകാമെന്നേറ്റ് യുഎഇ ആസ്ഥാനമായുള്ള 150 ഓളം വ്യക്തികളെ കബളിപ്പിച്ച് ദശലക്ഷക്കണക്കിന് ദിർഹം തട്ടിയെടുത്ത ഷാർജ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബൈത്തുൽ അതീഖ് ട്രാവൽ ഏജൻസി നടത്തുന്ന ഷബിൻ റഷീദിനെ (44) ഈ മാസം ആദ്യം ദുബായ് പോലീസ് കസ്റ്റഡിയിലെടുത്തതായി ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഖലീജ് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

2023 ജൂണിൽ, ബൈത്തുൽ അതീഖ് ട്രാവൽ ഏജൻസി ഹജ്ജുമായി ബന്ധപ്പെ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ അബോധാവസ്ഥയിലായ നിരവധി ആളുകൾ അഭിമുഖീകരിക്കുന്ന ദുരിതകരമായ സാഹചര്യത്തെക്കുറിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ഹജ്ജിനായുള്ള മുഴുവൻ പണവും ട്രാവൽ ഏജൻസിയ്ക്ക് മുൻകൂട്ടി നൽകിയിട്ടും ആർക്കും തന്നെ ഹജ്ജ് തീർത്ഥാടനം നടത്താൻ കഴിഞ്ഞില്ല.

തുടക്കത്തിൽ, റഷീദ് ഇതുമായിബന്ധപെട്ട് ക്ഷമാപണം നടത്തുകയും വിസ നൽകുന്നതിൽ അവസാന നിമിഷം വരുത്തിയ മാറ്റമാണ് പ്രശ്‌നങ്ങൾക്ക് കാരണമായതെന്ന് പറയുകയും ഹജ്ജ് തീർത്ഥാടനത്തിനായി നൽകിയ പണം തിരികെ നല്കാമെന്നേൽക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും പണം തിരികെ ലഭിക്കാതെ സമയം കടന്നുപോകുകയും മുൻ വർഷങ്ങളിലെ സമാന സംഭവങ്ങളുടെ റിപ്പോർട്ടുകൾ പുറത്തുവരുകയും ചെയ്തതോടെ പലരും റഷീദിനെതിരെ പരാതി നൽകുകയും ചെയ്തതോടെ റഷീദിനെ അറസ്റ്റ് ചെയ്യുകയായിരുന്നെന്നാണ് വിവരം.

യാത്രക്കാർക്കാരുടെ താമസത്തിനായി ചെലവഴിച്ച തുക പൂർണമായും തിരികെ നൽകുമെന്നും ഇദ്ദേഹം അറിയിച്ചിരുന്നെങ്കിലും ദിവസങ്ങൾ പിന്നിട്ടിട്ടും വാഗ്ദാനം പാലിച്ചില്ല. ഇതിനിടെ ഇയാൾ ഇന്ത്യയിലെ ആസ്തി വിൽപന നടത്തി പണം തിരികെ നൽകാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. സഊദി കമ്പനിക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നൽകുന്ന കാര്യവും ഇദ്ദേഹം ആലോചിച്ചിരുന്നു. എന്നാൽ ഇതൊന്നും ഫലം കാണാതായതോടെ ഇക്കഴിഞ്ഞ ആഗസ്റ്റ് മൂന്നിന് വഞ്ചിതരായവരിൽ പലരും പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്തതായി കാണിച്ച് ദുബൈ പൊലീസിൽ നിന്ന് അറിയിപ്പ് ലഭിച്ചതായും പരാതിക്കാർ പറഞ്ഞു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക