ഇത് ചരിത്ര നിമിഷം; സഊദി ബഹിരാകാശ സഞ്ചാരികളായ  റയാന ബര്‍നാവിയും അലി അല്‍ഖര്‍നിയും കുതിച്ചുയർന്നു

0
2797

റിയാദ്: രണ്ട് സഊദി ബഹിരാകാശ സഞ്ചാരികളായ റയാനയും അലിയും ശാസ്ത്രീയ ദൗത്യത്തിനായി ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ ബഹിരാകാശത്തേക്ക് ചരിത്രപരമായ യാത്ര ആരംഭിച്ചു. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 420 കിലോമീറ്റർ അകലെയുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഇവർ നിലയുറപ്പിക്കും.

ബഹിരാകാശത്തെത്തുന്ന ആദ്യത്തെ സഊദി, അറബ്, മുസ്‌ലിം വനിത എന്ന നിലയില്‍ ചരിത്രം കുറിക്കുകയാണ് റയാന ബര്‍നാവി. സ്വകാര്യ ബഹിരാകാശ ദൗത്യമായ ആക്‌സിയോം മിഷന്‍ 2 ഭാഗമായാണ് ഇവരുടെ ദൗത്യം.

മനുഷ്യരാശിയുടെ സേവനത്തിന് സംഭാവന നൽകുന്ന ഒരു ശാസ്ത്രീയ പര്യവേഷണത്തിന്റെ ഭാഗമായാണ് ഇവരുടെ യാത്ര. സഊദി സമയം അര്‍ധരാത്രി 12.37 നാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 420 കിലോമീറ്റർ അകലെയുള്ള രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിലയുറപ്പിക്കും.

അഭിമാനകരമായ നേട്ടത്തിൽ കുടുംബങ്ങളുടെയും മുഴുവൻ രാജ്യത്തിന്റെയും, ആവേശഭരിതരായ ജനങ്ങളുടെയും സ്വപ്നങ്ങളിൽ അവർ പറന്നുയർന്നപ്പോൾ ആക്‌സിയം സ്‌പേസ് സംഘടിപ്പിച്ച ബഹിരാകാശ യാത്ര വൻ വിജയമായിരുന്നു. ഏകദേശം നാല് പതിറ്റാണ്ടിനിടെയാണ് ബഹിരാകാശത്തേക്ക് സഊദി അറേബ്യ യുവതിയുൾപ്പെടെ പൗരന്മാരെ അയക്കുന്നത്.
ബർനാവിയും അൽ ഖർനിയും തിങ്കളാഴ്ച ബഹിരാകാശ നിലയത്തിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷ.

ولي العهد يستقبل رواد الفضاء. 2

റയാന ബര്‍നാവി, ബ്രസ്റ്റ് കാന്‍സര്‍ ഗവേഷകയാണ്. അലി അല്‍ ഖര്‍നിയാവട്ടെ യുദ്ധവിമാനത്തിലെ പൈലറ്റും. നാസയുടെ മുന്‍ ആസ്‌ട്രൊനോട്ട് പെഗ്ഗി വിറ്റ്‌സണ്‍, അമേരിക്കയിലെ ടെന്നസ്സിയില്‍നിന്നുള്ള ബിസിനസുകാരനായ ജോണ്‍ ഷോഫ്‌നര്‍ എന്നിവരും സംഘത്തില്‍ ഉള്‍പ്പെടുന്നു.