മക്ക: മക്കയിൽ തീർഥാടകരുടെയും സന്ദർശകരുടെയും എണ്ണം കൂടിയതിനെ തുടർന്നാന്ന്
മക്കയിലെ ഹറം പള്ളിക്ക് ചുറ്റുമുള്ള സെൻട്രൽ ഏരിയയിൽ തയാറാക്കിയ പള്ളികളിലും പെരുന്നാൾ പ്രാർഥന നടത്താൻ ഇസ്‌ലാമിക കാര്യ മന്ത്രി ഷെയ്ഖ് ഡോ. അബ്ദുൽ ലത്തീഫ് അൽ ഷെയ്ഖ് നിർദ്ദേശിച്ചു.
പെരുന്നാൾ സമയത്ത് മക്കയിലെ സന്ദർശകർക്കും തീർഥാടകർക്കും സേവനം നൽകുന്ന പള്ളികളുടെ എണ്ണം 562 എത്തിയതായി മന്ത്രാലയം അറിയിച്ചു. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള ദശലക്ഷക്കണക്കിന് തീർഥാടകരുടെയും സന്ദർശകരുടെയും വരവിന് റമസാനിലെ അവസാന പത്ത് ദിവസങ്ങൾ സാക്ഷ്യം വഹിക്കുന്നു. റമദാനിലെ 27–ാം രാവിൽ 2.6 ദശലക്ഷത്തിലേറെ തീർഥാടകരും ആരാധകരുമെത്തി. ഇത് റെക്കോർഡ് സംഖ്യയാണ്.